ഗൃഹനാഥൻ മരിച്ചനിലയിൽ
Tuesday, December 6, 2022 10:35 PM IST
പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ മരിച്ച നിലയിൻ. പള്ളിപ്പുറം പഞ്ചായത്ത് പതിനാലാം വാർഡിൽ നികർത്തിൽ പി.എച്ച്. രവീന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പകൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നു രാവിലെ പതിനൊന്നിന് ബ്ലോക്ക് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിനുവച്ചശേഷം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ രാജി. മക്കൾ അഭിന, അനുശ്രീ.

കുട്ടിക്കര്‍ഷകരുടെ കുട്ടികൃഷിക്കു തുടക്കം

എടത്വ: വിദ്യാര്‍ഥികളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ പച്ച-ചെക്കിടിക്കാട് സെന്‍റ് സേവിയേഴ്‌സ് യുപി സ്‌കൂളില്‍ കൃഷിക്കു തുടക്കം കുറിച്ചു. മാനേജര്‍ ഫാ. ജയിംസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മോളിക്കുട്ടി ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് മേഴ്സി തോമസ്, അധ്യാപകരായ ജയ്‌മോന്‍, ജിനു, ജിന്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കൃഷിക്കു തുടക്കം കുറിച്ചത്. വിവിധ തരത്തിലുള്ള ഗുണമേന്മയുള്ള പച്ചക്കറി വിത്തുകളാണ് നട്ടിരിക്കുന്നത്. കുട്ടികളുടെ സഹകരണത്തോടുകൂടി കൃഷി കൂടുതല്‍ വ്യാപകമാക്കാന്‍ ആരംഭിച്ചിട്ടുണ്ട്.