തളരാത്ത മനസുമായി ജീവിതം തുന്നിപ്പിടിപ്പിച്ച് ഷമീർ
Saturday, December 3, 2022 11:08 PM IST
ദേവരാജൻ പൂച്ചാക്കൽ

പൂച്ചാക്കൽ: അപകടം തളര്‍ത്തിയ ശരീരത്തെ തളരാത്ത മനസുകൊണ്ടു പൊരുതി ജീവിതം തിരികെപ്പിടിക്കുകയാണ് ഷമീർ. ഇച്ഛാശക്തിക്കു മുന്നില്‍ ഒരു വിധിക്കും പിടിച്ചുനില്‍ക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അരൂക്കുറ്റി (വടുതല) പഞ്ചായത്ത് മൂന്നാം വാർഡിൽ പുത്തൻപുരയ്ക്കൽ കുഞ്ഞുമൂസയുടെയും റംലയുടെയും രണ്ടാമത്തെ മകനായ പി.കെ ഷമീർ.

രണ്ടുവർഷം മുമ്പ് ഷമീർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്കു ചാടിയ കുട്ടിയെ രക്ഷക്കാനായി വെട്ടിച്ചു. ഓട്ടോ തലകീഴായി മറിഞ്ഞ് ഷമീറിന്‍റെ അരയിൽ പതിക്കുകയും നട്ടെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയുമായിരുന്നു. നീണ്ട നാളത്തെ ചികിത്സകൾക്കു ശേഷം വീട്ടിലെത്തിയ ഷമീറിനു മുന്നിൽ ഇനി എന്ത് എന്ന ചോദ്യം ചോദ്യം ഉയർന്നു.

അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട തനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന ചിന്തയായിരുന്നു. ജീവിതവും മോഹങ്ങളും ഒരു സഡണ്‍ ബ്രേക്കില്‍ നിന്നുപോയെന്ന് തോന്നിയ നാളുകള്‍. തുടർന്ന് കോതമംഗലത്തുള്ള പീസ്‌വാലി എന്ന സ്ഥാപനത്തിലെ ഫിസിയോതെറാപ്പി ചികിത്സയും അവിടത്തെ പ്രവർത്തകർ നൽകിയ ആത്മവിശ്വാസവും ഷമീറിനെ പതുക്കെ വീല്‍ചെയറിൽ ഇരിക്കാവുന്ന നിലയിലാക്കി.

സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ നാട്ടുകാരായ സുഹൃത്തുക്കൾ സഹായം ഉറപ്പു നൽകി. ബാഗ് നിർമാണ തൊഴിലാളിയായ സഹോദരൻ സബീറിന്‍റെ സഹായത്തോടെ ബാഗ് നിർമാണത്തിന്‍റെ ആദ്യാക്ഷരം പഠിച്ചു. വെൽഫെയർ സൊസൈറ്റിയുടെ കീഴിലെ കനിവ് പാലിയേറ്റീവ് പ്രവർത്തകരും മറ്റു കൂട്ടുകാരും ചേർന്ന് ബാഗ് നിർമിക്കുന്നതിനുള്ള പുതിയ മെഷീൻ വാങ്ങി നൽകി. ബാഗ് നിർമാണം തുടങ്ങിയതോടെ കണ്ണീരിന് അധികം ആയുസ് കൊടുക്കാതെ പിറകോട്ടു നോക്കാതെ പറക്കാന്‍ ആത്മവിശ്വാസത്തിന്‍റെ പുതിയൊരു ലോകത്തേക്ക് ഷമീർ പറന്നുയർന്നു. ലേഡീസ്, സ്കൂൾ ബാഗുകൾ, ബാക്ക് പായ്ക്കുകൾ എന്നിങ്ങനെ നിരവധി മനോഹരമായ ബാഗുകൾ ഷമീർ നിർമിക്കാൻ തുടങ്ങി.

തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.പ്രമോദിന്‍റെ സഹായത്തോടെ കുടുംബശ്രീ സ്റ്റാളുകളിലും ഓണച്ചന്തകളിലും ഷമീറിന് ബാഗുകൾ വിൽക്കാൻ അവസരങ്ങൾ ലഭിച്ചു. കൂടാതെ സോഷ്യൽ മീഡിയയുടെ സഹായത്തോടെയും വിൽപ്പന നടക്കുന്നു. നിർമാണമേഖലയിൽ ഷമീറിന് താങ്ങും തണലുമായി ഭാര്യ സുമിയ്യയും മക്കളായ മുഹമ്മദ് ഫർഖാൻ,ഫാത്തിമ മിസിരിയ എന്നിവരുമുണ്ട്.

സ്വപ്‌നങ്ങള്‍ ചിതറി വീണ ഹൃദയം തുറന്ന ചിരിയുമായി മുന്പത്തേക്കാള്‍ സന്തോഷവനാണ്. വിജയങ്ങള്‍ ഷമീർ പോരാടിയെടുത്തു, ഇപ്പോള്‍ സ്വപ്‌നങ്ങള്‍ ഷമീർ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. അതേ ഷമീർ ഒരു പ്രചോദനമാണ്, പോരാളിയാണ്, വഴുതിവീണുപോയ സ്വപ്‌നങ്ങള്‍ കൈക്കുമ്പിളില്‍ ഒതുക്കിയിരിക്കുന്നു. ജീവിതവും സ്വപ്‌നങ്ങളും തിരിച്ചടിയുടെ പേരില്‍ വിട്ടുകൊടുക്കാന്‍ ഷമീർ തയാറായില്ല.