നാടൻപാട്ടിൽ മുടിയാട്ടം പാടി ഒന്നാമത്
Thursday, December 1, 2022 10:47 PM IST
ആലപ്പുഴ: കതിരുവീണ കുട്ടനാടൻ പാടത്തു കൊയ്യാൻ പോവാൻ ഉടുതുണിയും തലയിൽ ചൂടാൻ ചൂട് പുട്ടിയുമില്ലെന്നു പരിഭവം പറയുകയാണ് പെണ്ണാൾ. അവൾക്ക് അതെല്ലാം വാങ്ങിക്കൊടുത്തു കൊയ്ത്തിനു കൊണ്ടുപോകുകയാണ് ആണാൾ.

മുടിയാട്ടമെന്നും നീലിയാട്ടമെന്നും പേരുള്ള ആലപ്പുഴയുടെ തലപ്പാട്ട് പാടി ഹൈസ്കൂൾ വിഭാഗം നടൻപാട്ട് മത്സരത്തിൽ കോടംതുരത്ത് വിവിഎച്ച്എസ്എസ് സ്കൂൾ ഒന്നാമതെത്തി. 

ടി.എസ്. ആർദ്ര, ആദ്യ സുനിൽ, എസ്.എസ്. അഭിന മോൾ, യു. ശ്രീലക്ഷ്മി, യു. ശിവകാശി, ജെ. ഗോപിക, ആദിത്യ സുദർശൻ തുടങ്ങിയവരാണ് ടീമംഗങ്ങൾ.

ചന്തിരൂർ മായനാടൻ കലാപഠന സംഘത്തിലെ കമൽ ചന്തിരൂർ 1996ൽ കണ്ടെത്തിയ പാട്ട് പി.ടി. ജോഷിയും ആർ. രേഖയുമാണ് പരിശീലിപ്പിച്ചത്. ആകെ 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ എട്ട് ടീമുകൾ എ ഗ്രേഡ് നേടി.