98 വയസുകാരിൽ നടത്തിയ ഇടുപ്പെല്ല് ഓപ്പറേഷൻ വിജയമാക്കി സഹൃദയ ആശുപത്രി
Thursday, December 1, 2022 10:43 PM IST
ആലപ്പുഴ: ഇടുപ്പെല്ല് പൊട്ടി ഗുരുതരാവസ്ഥയിൽ സഹൃദയ ആശുപത്രിയിലെത്തിയ 98 വയസുള്ള മുത്തശി ശാരദ രാഘവനെ ജീവിതത്തിലേക്ക് വീണ്ടും ചുവടുവ‌യ്പ്പിച്ച് അസ്ഥിരോഗ വിഭാഗം. ഒന്നര ആഴ്ച മുമ്പ് വീട്ടിൽവച്ചുണ്ടായ വീഴ്ചയിൽ ഇടുപ്പെല്ലിനുണ്ടായ പരിക്കുമായാണ് പട്ടണക്കാട് സ്വദേശി ഇടക്കുളത്ത് വീട്ടിൽ പ്രഭാവതി പീതാംബരന്‍റെ മാതാവ് ശാരദ രാഘവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടക്കാനാവാതെ ഗുരുതരാവസ്ഥയിൽ ശാരദയെ സഹൃദയ ആശുപത്രിയിലെ വിദഗ്ധ ശസ്ത്രക്രിയയിലൂടെ‌യാണ് ജീവിതത്തിലേക്ക് കൊണ്ടുവന്നത്.

അസ്ഥിരോഗ വിദഗ്ധൻ ഡോ. ശിവാ സുബ്രഹ്മണ്യത്തിന്‍റ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ഡെയിൻ മേരി ഐസക്ക്, (അനസ്തേഷ്യ), ഡോ. ഗോവിന്ദൻ (ജനറൽ മെഡിസിൻ) എന്നിവരുടെ സഹകരണവും ലഭിച്ചു. ബന്ധുമിത്രാദികളുടെ പൂർണ സഹകരണവും രോഗിയുടെ മനോധൈര്യവും ശാസ്ത്രക്രിയയുടെ വിജയത്തിനു ഏറെ സഹായകമായെന്ന് ഡോക്ടർമാർ അറിയിച്ചു.