ജപ്തിഭീഷണി: ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു
Tuesday, November 29, 2022 10:54 PM IST
അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് തെക്കേയറ്റത് വീട്ടിൽ വസുമതി(70)യാണ് മരിച്ചത്. 2016 ൽ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ആലപ്പുഴ ശാഖയിൽനിന്ന് 2.5 ലക്ഷം രൂപയാണ് വീട് നിർമാണത്തിന് ഇവർ വായ്പയെടുത്തത്. പിന്നീട് പലപ്പോഴായി 1.3 ലക്ഷം രൂപ തിരികെയടച്ചു.
മുതലും പലിശയും ചേർത്ത് ഇനിയും അഞ്ചുലക്ഷം രൂപ കൂടി ഉടൻ അടയ്ക്കണമെന്ന് കാട്ടി സ്ഥാപനത്തിന്‍റെ ജീവനക്കാർ ആഴ്ചക്കൾക്കു മുമ്പ് വീട്ടിലെത്തി. തുടർന്ന് വസുമതി മാനസികമായി ഏറെ വിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പ് വീണ്ടും ഇവരുടെ വീട്ടിലെത്തിയ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ, ഉടൻ പണം അടച്ചില്ലെങ്കിൽ വസുമതിയുടെ പേരിലുള്ള രണ്ടേകാൽ സെന്‍റ് സ്ഥലവും മകന്‍റെയും മരുമകളുടെയും പേരിലുള്ള മൂന്നു സെന്‍റും ഉൾപ്പെടെ അഞ്ചേകാൽ സെന്‍റ് സ്ഥലവും വീടും ജപ്തി ചെയ്യുമെന്ന ഭീഷണി മുഴക്കി.
പിന്നീട് പലപ്പോഴായി ആറുതവണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയതായി ഇവർ പറഞ്ഞു. ജീവനക്കാർ മടങ്ങിയതിനു പിന്നാലെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ വസുമതിയെ ദേഹമാസകലം പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ട് വീട്ടിലെത്തിയ ഇവർ വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.