ബിവറേജ് ഔട്ട്‌ലെറ്റിലെ മോഷണം: പ്രതി പിടിയിൽ
Sunday, November 27, 2022 2:52 AM IST
ഹരിപ്പാട്: ബിവറേജ് ഔട്ട്‌ലെ റ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ്സിഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിൽനിന്ന് മദ്യം മോഷ്ടിക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു (അപ്പച്ചൻ-73) ആണ് പിടിയിലായത്.

കഴിഞ്ഞ 13ന് പുലർച്ചെ മൂന്നിനായിരുന്നു മോഷണം നടന്നത്. 9430 രൂപ വില വരുന്ന 12 കുപ്പി മദ്യം ആണ് മോഷണം പോയത്. പ്രധാന ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഔട്ട്‌ലെറ്റിലെ മേശയും അലമാരയും കുത്തിത്തുറന്നെങ്കിലും സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയോളം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മദ്യപാനിയായ പ്രതി രാജു ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലിയും ആക്രിക്കച്ചവടവുമായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും കഴിയുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിലായ പ്രതിയെ പോലീസ് നടത്തിയ സിസിടിവി പരിശോധനകൾക്കും നിരന്തരമായ അന്വേഷണത്തിനും ഒടുവിലാണ് ഇന്നലെ പിടികൂടിയത്. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർ സവ്യാ സച്ചി, അസി.സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സിപിഒമാരായ നിഷാദ്, സോജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.