ജില്ലാ കായികമേള: ചേര്‍ത്തല മുന്നില്‍
Friday, November 25, 2022 10:32 PM IST
ചേര്‍ത്തല: റവന്യു ജില്ലാ കായിക മേളയില്‍ രണ്ടാംദിനം 48 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആതിഥേയരായ ചേര്‍ത്തലയാണ് 178 പോയിന്‍റോടെ മുന്നില്‍. 167 പോയിന്‍റുമായി ആലപ്പുഴ തൊട്ടുപിന്നിലുണ്ട്. 37 ഉം 36ഉം പോയിന്‍റുകളുമായി മാവേലിക്കരയും തുറവൂരുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

17 സ്വര്‍ണവും 20 വെള്ളിയും 13 വെങ്കലവുമായാണ് ചേര്‍ത്തലയുടെ കുതിപ്പ്. 18 സ്വര്‍ണവും 14 വെള്ളിയും ഒമ്പതു വെങ്കലുവുമാണ് ആലപ്പുഴ നേടിയത്. ട്രാക്കില്‍ പ്രധാന പോരാട്ടം ചേര്‍ത്തലയും ആലപ്പുഴയും തമ്മിലാണ്. സ്‌കൂള്‍ ഇനത്തില്‍ അഞ്ചു സ്വര്‍ണവും ആറുവെള്ളിയും രണ്ടുവെങ്കലവുമടക്കം 45 പോയിന്‍റ് നേടിയ ആലപ്പുഴ ലിയോതേര്‍ട്ടീന്താണ് മുന്നില്‍.

നാലു സ്വര്‍ണവും ഏഴുവെള്ളിയും രണ്ടു വെങ്കലവുമടക്കം 43 പോയിന്‍റുമായി ചാരമംഗലം ഗവണ്‍മെന്‍റ് ഡിവിഎച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്.

25 പോയിന്‍റുമായി അര്‍ത്തുങ്കല്‍ സെന്‍റ് ഫ്രാന്‍സിസ് അസീസി എച്ച്എസ്എസ്എസാണ് മൂന്നാം സ്ഥാനത്ത്. മത്സരങ്ങള്‍ ഇന്നു സമാപിക്കും.