കളക്ടറുടെ പൊതുജന പരാതിപരിഹാരം: ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി
Thursday, November 24, 2022 10:29 PM IST
ആലപ്പുഴ: ചെങ്ങന്നൂർ താലൂക്കിൽ നടന്ന ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ.
147 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളജിൽ നടന്ന അദാലത്ത് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. കൂടുതൽ പരിശോധനകൾ ആവശ്യമുള്ളവ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അതത് വകുപ്പ് മേധാവികൾക്ക് കൈമാറി.
അദാലത്ത് ദിവസമായ ഇന്നലെ മാത്രം കുട്ടനാട് ചെങ്ങന്നൂർ പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട 91 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 56 പരാതികളും ഉൾപ്പെടെയാണ് 147 പരാതികൾ പരിഗണിച്ചത്. അതിർത്തി പ്രശ്‌നം, വീട് നിർമാണം, ബാങ്കിംഗ്, ഭൂമി കൈയേറ്റം, വിദ്യാഭ്യാസ സഹായം തുടങ്ങി എത്തിയത് നിരവധി പരാതികളാണ്.
എഡിഎം എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി കളക്ടർമാരായ ബി. കവിത, ജെ. മോബി, ആർ. സുധീഷ്, പുഞ്ച സ്‌പെഷൽ ഓഫീസർ ജെസിക്കുട്ടി മാത്യൂ, ചെങ്ങന്നൂർ തഹദിൽദാർ എം. ബിജുകുമാർ, എൽ.ആർ. തഹീൽദാർ ഷീബ മാത്യു, ആർഡിഒ എസ്. സുമ തുടങ്ങിയവർ പങ്കെടുത്തു.