കനാല്‍ കാടുകയറി നശിക്കുന്നു
Sunday, October 2, 2022 11:16 PM IST
ചെട്ടികുളങ്ങര: കോടികള്‍ മുടക്കി 1980 ല്‍ നിര്‍മ്മാണം ആരംഭിച്ച് 1990ല്‍ കമ്മീഷന്‍ ചെയ്ത പമ്പാ ജലസേചനപദ്ധതിയുടെ കനാല്‍ കാടുകയറി മാലിന്യം നിറഞ്ഞ് നശിക്കുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിലൂടെ കടന്നുപോകുന്ന പിഐപി കനാലിന്‍റെ ഭാഗമാണ് കാടുകയറിയിരിക്കുന്നത് .
വേനല്‍ക്കാലത്ത് കരിപ്പുഴ, ഏവൂര്‍ പുഞ്ച പാടങ്ങളിലേക്കുള്ള ജലസേചനം മുന്നില്‍ക്കണ്ടും പ്രദേശത്തെ ജലസമൃദ്ധിയിലാക്കാനുമുള്ള പദ്ധതിയായിരുന്നു. എന്നാല്‍ കമ്മീഷന്‍ ചെയ്തതിനുശേഷം പ്രധാന കനാലില്‍കൂടി വെള്ളമൊഴുക്കിയത് വിരളമായിട്ടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഞ്ചായത്തിലെ വേമ്പനാട്ടുമുക്ക്, ഭഗവതിപ്പടിവഴി കരിപ്പുഴ, ഏവൂര്‍ പുഞ്ചകള്‍കടന്ന് ദേശീയപാതയ്ക്കു പടിഞ്ഞാറ് അവസാനിക്കുന്ന കനാലിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പദ്ധതി വിജയം വരിക്കാതെ പാഴായിപ്പോകുകയാണ് ഉണ്ടായത്. കല്ലുമല ഉമ്പര്‍നാടുഭാഗത്തു കനാല്‍ ചോര്‍ന്ന് മുന്‍പ് കൃഷിനാശമുണ്ടായതിനെത്തുടര്‍ന്നാണു പടിഞ്ഞാറുഭാഗത്തേക്കു വെള്ളം തുറന്നുവിടുന്നതു നിര്‍ത്തിവച്ചത്. ഇതോടെ കനാല്‍ കടന്നുപോകുന്ന ചെട്ടികുളങ്ങര പഞ്ചായത്തിലെ പലഭാഗത്തും കൃഷിയിറക്കുന്നത് കര്‍ഷകര്‍ നിര്‍ത്തി. ഫണ്ടിന്‍റെ അപര്യാപ്തതയാണ് ചോര്‍ച്ചയടയ്ക്കാനുള്ള നടപടികള്‍ വൈകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. പമ്പയാറിന്‍റെ ഇടതും വലതുംഭാഗങ്ങളിലാണ് കനാലുകള്‍ നിര്‍മ്മിച്ചത്. തെക്കേക്കര, ചെട്ടികുളങ്ങര, പത്തിയൂര്‍ പഞ്ചായത്തുകളിലൂടെയാണ് കനാൽ കടന്നുപോകുന്നത്.30 വര്‍ഷം മുന്‍പ് 3.5 കോടി രൂപയായിരുന്നു ഇടതു-വലതുകര കനാലുകളുടെ വാര്‍ഷിക നവീകരണത്തിനായി അനുവദിച്ചിരുന്നത്. ഇന്നും അതേ ഫണ്ടു തന്നെയാണു സര്‍ക്കാര്‍ അനുവദിക്കുന്നത്.എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ തുക ഇപ്പോഴുള്ള നവീകരണത്തിന് പര്യാപ്തമല്ല.
തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കാടുവെട്ടിത്തെളിച്ച് ജലസേചനം നടത്തണമെന്നാവശ്യപ്പെട്ട് പിഐപി ഓഫീസില്‍നിന്ന് പഞ്ചായത്തിനു കത്തുനല്‍കാറുണ്ടെങ്കിലും ആവര്‍ത്തനസ്വഭാവമുള്ള ജോലിയായതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
കനാലിന്‍റെ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന മാവേലിക്കര പിഐപി സെക്ഷന്‍ ഓഫീസ് നാലുവര്‍ഷംമുന്‍പ് നിര്‍ത്തലാക്കുകയും കോഴഞ്ചേരി സെക്ഷനു ചുമതല നല്‍കുകയും ചെയ്തു. ഇതോടെ പിഐപി കനാലിനെ ഉദ്യോഗസ്ഥരും പഞ്ചായത്തും അവഗണിച്ചു. കാടുപിടിച്ച കനാൽ ഇപ്പോള്‍ മാലിന്യ നിക്ഷേപകേന്ദ്രമായും സാമൂഹിക വിരുദ്ധരുടതാവളമായും മാറുകയാണ്.