കള്ളനെ പേടിച്ചു മാന്നാർ ഉറങ്ങുന്നില്ല
Thursday, September 29, 2022 10:34 PM IST
മാന്നാർ: മോഷ്ടാക്കൾ മാന്നാറിന്‍റെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി മോഷണങ്ങളാണ് ഈ മേഖലയിൽ നടന്നത്. എന്നാൽ, ഇത്രയധികം മോഷണങ്ങൾ നടന്നിട്ടും പോലീസ് കാര്യമായി ഗൗനിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ, പരാതി കിട്ടിയ എല്ലാ കേസുകളും രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന നിലപാടിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള പരിശോധിച്ചുവരികയാണ്. മാല മോഷണവുമായി ബന്ധമുണ്ടെന്നു കരുതുന്നവരെക്കുറിച്ചു സൂചന ലഭിച്ചതായി പോലീസ്. വൃദ്ധസദനത്തിന്‍റെ പേരിൽ പിരിവിനെത്തിയവരെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം.

സഹായം ചോദിച്ചു
വന്നവർ

മൂന്നര പവന്‍റെ മാല നഷ്ടപ്പെട്ട കുട്ടമ്പേരൂർ തട്ടാരുപറമ്പിൽ രശ്മിയുടെ മൊഴിരേഖപ്പെടുത്തിയിരുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സഹായം തേടി എത്തിയവരിലേക്ക് അന്വേഷണം കൊണ്ടുപോകാൻ പോലീസ് തീരുമാനിച്ചത്.
മോഷണത്തിനു രണ്ടുദിവസം മുമ്പ് ഈ പ്രദേശങ്ങളിൽ വൃദ്ധമന്ദിരത്തിനു സഹായം ആവശ്യപ്പെട്ട് അപരിചിതരായ രണ്ടുപേർ എത്തിയിരുന്നു. മദ്യപിച്ചു സംശയകരമായ സാഹചര്യത്തിൽ വന്ന ഇവരുടെ സാന്നിധ്യം അന്നു ചിലർ ശ്രദ്ധിച്ചിരുന്നു. ഇവരുടെ ദൃശ്യങ്ങൾ പരാതിക്കാർ പോലീസിനു കൈമാറിയിട്ടുണ്ട്. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ ശേഖരിച്ചുകൊണ്ട് ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
ഒറ്റ രാത്രി, നിരവധി മോഷണം
തിങ്കളാഴ്ച രാത്രിയിലാണ് മാന്നാറിൽ വ്യാപകമായ മോഷണവും മോഷണശ്രമവും നടന്നത്. വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്നും ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്നുമാണ് മോഷണം നടന്നത്. 
കുട്ടമ്പേരൂര്‍ ഗണേശ് ഭവനത്തില്‍ ഗിരീഷ് കുമാറിന്‍റെ വീട്ടില്‍നിന്ന് 3000 രൂപയോളം മോഷ്ടിച്ചു. സമീപത്തെ വീടുകളിലും മോഷണശ്രമങ്ങൾ നടന്നു. മാന്നാർ സ്റ്റോര്‍ മുക്കിനു വടക്ക് മാമ്മൂട്ടില്‍ പരബ്രഹ്‌മ മൂര്‍ത്തി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചു.
അടുത്തിടെ, വിഷവര്‍ശേരിക്കരയില്‍ നീലാംബരിയില്‍ ഉണ്ണിയുടെ മകള്‍ അഞ്ജന, തൈശേരിവടക്കേതില്‍ ഓമനക്കുട്ടന്‍ എന്നിവരുടെ സൈക്കിളുകൾ മോഷണം പോയിരുന്നു. ഇവിടെയും പല വീടുകളിലും മോഷണശ്രമം നടന്നതായും പരാതിയുണ്ട്. കുട്ടമ്പേരൂര്‍ ദീപ്തിയില്‍ ഡോ. ദിലീപ് കുമാറിന്‍റെ വീടിന്‍റെ ജനല്‍കമ്പി വളച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ പണം അപഹരിച്ചു. തൊട്ടടുത്ത പച്ചക്കറിക്കടയില്‍നിന്ന് 5000 രൂപയോളം മോഷണം പോയി. 

പോലീസിനെതിരേ

അടിക്കടി മോഷണം നടക്കുമ്പോഴും പോലീസ് നിഷ്ക്രിയമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. മോഷണക്കേസുകള്‍ കുറവുള്ള സ്റ്റേഷന്‍ എന്ന പെരുമ കിട്ടാന്‍ മോഷണം നടന്ന വീട്ടുകാരെ പരമാവധി പരാതി നല്‍കാതിരിക്കാൻ പ്രേരിപ്പിക്കുന്നതായിട്ടാണ് ആക്ഷേപമുള്ളത്.  
മോഷണം നടന്നതായി അറിയിച്ചല്‍ പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ തിരക്കിപ്പോകുന്നതല്ലാതെ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം. എന്നാൽ, എല്ലാ മോഷണ കേസുകളുടെയും അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നുവെന്നാണ് പോലീസ് ഭാഷ്യം.