പുഞ്ചകൃഷി നേരത്തെയാക്കൽ; പരീക്ഷണം ഇനിയുമൊരു നാശം താങ്ങാനാവാതെ
Thursday, September 22, 2022 10:26 PM IST
സ്വന്തം ലേഖകൻ

ആലപ്പുഴ: കാർഷിക കലണ്ടറിൽ മാറ്റം വരുത്താൻ കുട്ടനാട്ടിലെ നെൽകർഷകർക്കു പ്രേരണയായതു കഴിഞ്ഞ വർഷങ്ങളിൽ അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയും കൃഷി നഷ്ടവും. സാധാരണയായി നവംബർ പകുതിയോടെ ആരംഭിച്ചിരുന്ന പുഞ്ചകൃഷി ഇത്തവണ ഒക്ടോബറിൽ ആരംഭിക്കാനുള്ള തയാറെടുപ്പാണ് തുടങ്ങിയിരിക്കുന്നത്. മാർച്ച് മാസം മുതൽ വേനൽ മഴ തീവ്രമാകുമോ ‌എന്ന ഭയപ്പാടാണ് കർഷകരെ ഈയൊരു തീരുമാനത്തിലേക്കു നയിച്ചത്.

അതിനോടനുബന്ധിച്ചു പന്പിംഗ്, പുറംബണ്ട് ബലപ്പെടുത്തൽ, പോളവാരൽ, ആന്പൽ പറിക്കൽ ‌എന്നിവ പാടശേഖരങ്ങളിൽ തകൃതിയായി നടക്കുകയാണ്. ഒരു മാസം നേരത്തെ കൃഷി ആരംഭിക്കുന്നതു കൊണ്ട് ഫെബ്രുവരിയിൽ വിളവെടുക്കാനാകും. സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളോടെയാണ് പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തിയാകുന്നത്.

നശിച്ചത്
ഏക്കറുകണക്കിന്

കഴിഞ്ഞ സീസണിലെ അപ്രതീക്ഷിതമായി ചെയ്ത വേനൽമഴ കുട്ടനാടിലെ നെൽ കാർഷിക മേഖലയ്ക്കു കോടികളുടെ നഷ്ടമാണ് വരുത്തിയത്. കഴിഞ്ഞ തവണ ഇടയ്ക്കിടെയെത്തുന്ന വേനൽ മഴയും മടവീഴ്ചയും കുട്ടനാട്, അപ്പർ കുട്ടനാട്, കരിനില പാടശേഖരങ്ങളിലെ പുഞ്ചകൃഷി വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ചമ്പക്കുളം, എടത്വ, നെടുമുടി, രാമങ്കരി കൃഷിഭവനുകളിലെ പാടശേഖരങ്ങളിലെ നൂറുമേനി വിളവുള്ള നെൽച്ചെടികൾ വേനൽ മഴയിൽ നിലം പൊത്തിയിരുന്നു. പലേടത്തും നെല്ല് കൊയ്തെടുക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഉണ്ടായ മടവീഴ്ച ഏക്കറുകണക്കിനു കൃഷിയാണ് നശിപ്പിച്ചത്.

മട വീഴ്ച വ്യാപകം

കൊയ്യാനിരുന്നതിന്‍റെ തലേന്നു നിലം മടവീഴ്ചയിൽ പൂർണമായി വെള്ളത്തിനടിയിലായ സംഭവവും കഴിഞ്ഞ സീസണിലുണ്ടായി. കൈനകരി സി ബ്ലോക്ക് പാടശേഖരത്തിൽ മട വീണു പുഞ്ചകൃഷി നശിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ആർക്കും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. മഴ മാറാതെ നിന്നപ്പോൾ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലായിരുന്നു. ചെറുതും വലുതുമായപല പാടശേഖരങ്ങളിലും മടവീഴ്ച ഉണ്ടാകുകയും കൊയ്ത്തിനു പാകമായ നെൽ ചെടികൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. ശക്തമായ പുറംബണ്ട് നിർമിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതാണ് അന്ന് മടവീഴ്ചയ്ക്കു കാരണമായത്.

ചെളിയിൽ
വീണു നെല്ല്

മഴവീഴ്ച ഉണ്ടാകാത്ത നിലങ്ങളിലെ സ്ഥിതിയും മോശമായിരുന്നു. മഴയിലും കാറ്റിലും പാകമായ നെല്ല് ചെളിൽ വീണു കൊ‌യ്യാൻ പറ്റാത്തവിധം നശിച്ചുപോയി. കൊയ്ത്തു വണ്ടികൾ ഇറങ്ങാനാവാത്ത വിധം കിടന്നതോടെ പല പാടശേഖരങ്ങളും പൂർണമായി കൊയ്ത്ത് ഉപേക്ഷിച്ചു. പല പാടശേഖരങ്ങളും കഴിഞ്ഞ തവണ പൂർണമായി കൊയ്തെ‌ടുക്കാൻ സാധിച്ചില്ല. ഈ അവസ്ഥകളെല്ലാം ചിത്രങ്ങൾ മുഖേന അധികാരികളിലെത്തിച്ചതാണ്. എന്നിട്ടും ഒരു പരിഹാരവും ക‌ണ്ടില്ല.
കോട്ടയം ജില്ലയുടെ ഭാഗവും ആലപ്പുഴ ജില്ലയോടു ചേർന്നു കിടക്കുന്ന കുട്ടനാടൻ പടശേഖരങ്ങളായ കാരിവട്ടം, മുക്കാട്ടുവാക്ക, അഞ്ചലശേരി, പള്ളം പാടശേഖരങ്ങളും ഇത്തവണ ഒരു മാസം നേരത്തയാണ് പുഞ്ചകൃഷിക്ക് ഇറങ്ങുന്നത്. കുറിച്ചി, മുക്കാടുവാക്ക എന്നി പാടശേഖരങ്ങളിലെ നൂറുമേനി വിളവുകളാണ് കഴിഞ്ഞ തവണ മഴയിൽ വീണു നശിച്ചത്.