മൈലപ്ര ബാങ്ക് തിരിമറി: മുൻ സെക്രട്ടറിയെ സഹായിച്ച കമ്മിറ്റിയെ പുറത്താക്കി
Thursday, October 10, 2024 5:54 AM IST
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ മുന്‍ സെക്രട്ടറിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പുറത്താക്കി. അഡ്മിനിസ്ട്രേറ്റർക്ക് താത്കാലിക ചുമതല നൽകി. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടു കോടതിയില്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിടാനുള്ള കാരണമായി ജോയിന്‍റ് രജിസ്ട്രാറുടെ ഉത്തരവിലുള്ളത്.

സഹകരണ വകുപ്പ് കോഴഞ്ചേരി അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നടപടി. കോഴഞ്ചേരി അസി. രജിസ്ട്രാര്‍ ഓഫീസിലെ വള്ളിക്കോട് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ക്കാണ് താത്കാലിക അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല.

സാമ്പത്തിക ക്രമക്കേടിൽ പങ്കാളികളായിട്ടുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യു, ബ്രാഞ്ച് മാനേജർ ഷാജി ജോര്‍ജ് എന്നിവര്‍ക്ക് സഹായകരമായ നടപടി സ്വീകരിച്ചുവെന്നതാണ് പ്രധാന കണ്ടെത്തൽ. ജോഷ്വാ മാത്യുവിന് അനുകൂലമായി കഴിഞ്ഞയിടെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നു വിധി വന്നിരുന്നു. ഇദ്ദേഹത്തിന്‍റെ സർവീസ് ആനുകൂല്യങ്ങൾ നൽകണമെന്നതായിരുന്നു വിധി. എന്നാൽ കമ്മീഷനിൽ ഇതുമായി ബന്ധപ്പെട്ട കാരണം അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായി പറയുന്നു.

സംഘത്തിലെ യന്ത്രസാമഗ്രികള്‍, വാഹനങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല, ബാങ്കിലെ കേസുകളുമായി ബന്ധപ്പെട്ട് ഹോക്കോടതികളിലകട്ടം നല്‍കിയിട്ടുള്ള ഉറപ്പ് പാലിച്ചില്ല, ഭരണസമിതി തെരഞ്ഞെടുപ്പിനാവശ്യമായ നടപടികളുണ്ടായില്ല എന്നിങ്ങനെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് കോഴഞ്ചേരി അസി. രജിസ്ട്രാര്‍ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഭരിച്ചത് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

ക്രമക്കേടുകളെത്തുടർന്ന് മൈലപ്ര ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനു പിന്നാലെ 2023 ഓഗസ്റ്റ് 18 മുതലാണ് ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റത്. മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്കായിരുന്നു ചുമതല. കഴിഞ്ഞ മേയ് 17 ് ഈ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുകയും പുതിയ കമ്മിറ്റിക്കു ഭരണച്ചുമതല നല്‍കുകയും ചെയ്തു.

ബാങ്കിന്‍റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു, നിലവില്‍ സസ്‌പെന്‍ഷനിലുള്ള ബ്രാഞ്ച് മാനേജർ ഷാജി ജോര്‍ജ് എന്നിവര്‍ ബാങ്കില്‍ നടന്ന വിവിധ ക്രമക്കേടുകളില്‍ പങ്കാളികളാണെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തുകയും വിവിധ റിപ്പോർട്ടുകളിൽ പരാമർശിക്കുകയും ചെയ്തതാണ്. എന്നാൽ ഇവര്‍ക്കെതിരേ ബാങ്കിന്‍റെ ഭാഗത്തുനിന്ന് ആഭ്യന്തര അന്വേഷണമോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല.


സര്‍വീസില്‍നിന്ന് വിരമിച്ച ജോഷ്വാ മാത്യു തനിക്കെതിരേ സസ്‌പെന്‍ഷനോ മറ്റ് അച്ചടക്ക നടപടികളോ ഇല്ലെന്നു ചൂണ്ടിക്കാട്ടി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വിവിധ നീതിന്യായ സംവിധാനങ്ങളെ സമീപിച്ചിരുന്നു.

ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസിന്‍റെ നിയന്ത്രണത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാം വിധം വിവിധ നീതിന്യായ സംവിധാനങ്ങള്‍ മുന്‍പാകെ യഥാര്‍ഥ വസ്തുത വ്യക്തമാക്കാതെ അനുകൂലമായി ഉത്തരവ് ഉണ്ടാകുന്ന വിധത്തിലുള്ള നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് കോഴഞ്ചേരി അസി. രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്.

ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്

ആറു മാസത്തിനുള്ളില്‍ താത്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണമെന്ന് ഉത്രവില്‍ പറയുന്നു. സഹകരണ വകുപ്പ് ഉദ്യോഗസ്ഥനെ തന്നെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കാനാണ്.

സംഘത്തിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കുമെന്ന ഹൈക്കോടതിക്ക് സത്യവാങ്മൂലം നൽകിയിരുന്നതാണ്. തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ബോധപൂര്‍വമായി ശ്രമിക്കുകയാണെന്നാണ് അസി. രജിസ്ട്രാറുടെ കണ്ടെത്തൽ. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടലുണ്ടായിട്ടില്ലെങ്കില്‍ നൂറുകണക്കിന് നിക്ഷേപകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ബാങ്ക് തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ബാങ്കിന്‍റെ ഫാക്ടറി ഉള്‍പ്പെടെ യന്ത്രസാമഗ്രികളും ഒട്ടേറെ വാഹനങ്ങളും നശിച്ചു പോകുന്ന നിലയായിട്ടും ഇവ സംരക്ഷിക്കുന്നതിന് മതിയായ ഫണ്ട് ലഭ്യമായിട്ടും ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനോ യാതൊരു നടപടിയും നിലവിലുള്ള കമ്മിറ്റി സ്വീകരിച്ചിരുന്നില്ല.

സഹകരണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ നിലവിലെ കമ്മിറ്റി വിമുഖത കാട്ടിയതായും റിപ്പോർട്ടിലുണ്ട്.. മോണിട്ടറിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കാതെ ബാങ്കില്‍നിന്നും നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.