മിനിട്സ് തിരുത്തിയെന്ന ആരോപണം; കൗൺസിൽ യോഗത്തിൽ ബഹളം, ഉപരോധം
Tuesday, October 8, 2024 6:23 AM IST
തിരുവല്ല: നഗരസഭാ കൗൺസിൽ യോഗത്തിന്‍റെ മിനിട്സ് തിരുത്തിയ സംഭവത്തിൽ തിരുവല്ല നഗരസഭ ചെയർപേഴ്സനെ പ്രതിപക്ഷാംഗങ്ങൾ ചേർന്ന് കൗൺസിൽ ഹാളിലെ ചേംബറിൽ ഉപരോധിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച കൗൺസിൽ യോഗത്തിനിടെയിലാണ് പ്രതിപക്ഷ കക്ഷികളായ എൽഡിഎഫ്, ബിജെപി അംഗങ്ങൾ ചേർന്ന് ചെയർപേഴ്സൺ അനു ജോർജിനെ ചേംബറിൽ ഉപരോധിച്ചത്.

കഴിഞ്ഞ നാലിനു നടന്ന കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചുവെന്നും മിനിട്സിൽ തിരുത്തൽ വരുത്തിയെന്നും ആരോപിച്ച് കഴിഞ്ഞ മൂന്നിനു നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളംമൂലം നിർത്തിവച്ചിരുന്നു.

കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പലതും അംഗങ്ങൾക്ക് വിതരണം ചെയ്ത മിനിട്സിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇവയിൽ ചിലത് ഒഴിവാക്കുകയും പുതുതായി ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് അനു ജോർജ് ചെയർപേഴ്സണായ കാലം മുതലുള്ള മിനിട്സുകൾ വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മൂന്നിനു നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യം ഉയർത്തിയിരുന്നു. അന്നും പ്രതിപക്ഷം കൗൺസിൽ സഭ ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിനു മുന്നിൽ പ്രതിഷേധം നടത്തി.


‌ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ മിനിട്സിൽ വരുത്തിയ തിരുത്തലുകൾ മറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. മിനിട്സിൽ തിരുത്തൽ വരുത്താൻ തയാറല്ലെന്ന് അറിയിച്ചുകൊണ്ട് ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. തുടർന്നായിരുന്നു ചേംബറിനു മുന്പിലെ ഉപരോധം.

എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവ് പ്രദീപ് മാമ്മൻ, ബിജെപി പാർലമെന്‍ററി പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

അതേസമയം ട്രഷറിക്കു ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് അടിയന്തര കൗൺസിൽ വിളിച്ചു ചേർത്തതെന്നും മറ്റു വിഷയങ്ങൾ അടുത്ത കൗൺസിൽ ചർച്ച ചെയ്യാമെന്നും പറഞ്ഞതായും പ്രതിപക്ഷ അംഗങ്ങൾ ഇത് അംഗീകരിക്കുവാൻ തയാറാവാത്ത സാഹചര്യത്തിൽ കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നുവെന്നും ചെയർപേഴ്സൺ അനു ജോർജ് പ്രതികരിച്ചു.