പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പദ്ധതികളുണ്ട് ഏകോപനമില്ല
Wednesday, September 27, 2023 11:57 PM IST
പത്തനംതിട്ട: ജനറൽ ആശുപത്രി വളപ്പിൽ പുതിയ കെട്ടിട നിർമാണങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികളിൽ ഇനി ഏകോപനമായില്ല. വ്യത്യസ്ത പദ്ധതികളിലൂടെയാണ് കെട്ടിട നിർമാണങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

പുതിയ കെട്ടിട നിർമാണത്തിനായി നിലവിലെ ഒപി, അത്യാഹിത ബ്ലോക്ക് പൊളിച്ചുനീക്കാൻ ടെൻഡർ നൽകുകയും ചെയ്തതോടെ ആശുപത്രിയുടെ തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച ആശങ്കയും നീങ്ങുന്നില്ല.

നിലവിൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രിയുടെ പ്രധാന കെട്ടിടം പൊളിച്ചുനീക്കുന്നതോടെ ഉണ്ടാകുന്ന അസൗകര്യങ്ങൾ നിലവിലെ കെട്ടിട സമുച്ചയങ്ങളിലൂടെ പരിഹരിക്കപ്പെടില്ലെന്നുറപ്പായി.

പദ്ധതികൾ രണ്ട്

നിലവിലെ ഒപി ബ്ലോക്ക് പൊളിച്ചുനിക്കി അവിടെ അത്യാഹിത വിഭാഗവും ക്രിട്ടിക്കൽ കെയർ യൂണിറ്റും അടക്കമുള്ള സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയിലാണ് കെട്ടിടം നിർമാണം.

26 കോടി രൂപയോളം പ്രധാനമന്ത്രി രാഷ്‌ട്രനിർമാൺ പദ്ധതിയിൽ ലഭ്യമാകുമെന്നും ഡിസംബറിനകം ആദ്യഘട്ടം പൂർത്തീകരിക്കണമെന്നുമാണ് നിർദേശം.

ഇതിന്‍റെ ഭാഗമായാണ് നിലവിലെ കെട്ടിടം പൊളിച്ചുനീക്കാൻ തിരക്കിട്ട് ടെൻഡർ നൽകിയത്. ഇതു പൊളിച്ചുമാറ്റിയാലുടൻ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കണം. നേരത്തെ തയാറാക്കിയ മാസ്റ്റർപ്ലാനിനു പുറത്താണ് നിർമാണ രീതികൾ.

നിലവിൽ മറ്റൊരു ഒപി ബ്ലോക്കിന്‍റെ നിർമാണം സംസ്ഥാന പദ്ധതിയിലും എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തിയും തുടങ്ങിയിട്ടുണ്ട്. ബി ആൻഡ് സി ബ്ലോക്കിനോടു ചേർന്നാണ് പുതിയ ഒപി കെട്ടിടം.

എന്നാൽ അത്യാഹിത വിഭാഗത്തിലേക്ക് ഇവിടേക്ക് അഞ്ചു മീറ്റർ വീതിയിൽ റോഡ് വേണമെന്ന നിർദേശം കേന്ദ്ര പദ്ധതിയിലുണ്ട്. സ്ഥല പരിമിതി കാരണം അഞ്ച് മീറ്റർ വീതിയിൽ റോഡ് നിർമാണം സാധ്യമാകില്ലെന്നു പറയുന്നു. അല്ലാത്തപക്ഷം നിലവിൽ തയാറാക്കിയിട്ടുള്ള പദ്ധതികളും മാറ്റിമറിക്കേണ്ടിവരും.

സ്ഥലപരിമിതി

ഒപി, അത്യാഹിത വിഭാഗങ്ങൾ മാറ്റുന്നതോടെ നിലവിലെ പേവാർഡ് കെട്ടിടങ്ങളിലെ കിടത്തി ചികിത്സ കുറയും. പേ വാർഡുകൾ ഒപി സൗകര്യങ്ങൾക്കായി മാറ്റുകയാണ്. നേരത്തെ കോവിഡ് പരിശോധന വിഭാഗം പ്രവർത്തിച്ചിരുന്ന ഭാഗം അത്യാഹിത വിഭാഗവുമാകും.

പേ വാർഡിനായി ആശുപത്രി മാനേജ്മെന്‍റ് തയാറാക്കിയ കെട്ടിടം പ്രവർത്തനക്ഷമവുമല്ല. സൗകര്യങ്ങൾ കുറയുന്നതോടെ കിടത്തി ചികിത്സയുടെ എണ്ണം ക്രമമായി കുറച്ചുകൊണ്ടുവരേണ്ടി വരും.

സർജിക്കൽ വാർഡുകളടക്കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കു മാറ്റുന്നതോടെ നേത്രചികിത്സാ വിഭാഗത്തിനും ശബരിമല വാർഡിനും പുതിയ കെട്ടിടം കണ്ടെത്തേണ്ടിവരും.

പഠിതാക്കളും വലയും

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ സൗകര്യം പ്രയോജനപ്പെടുത്തുന്നത് ചുറ്റുവട്ടത്തെ എംബിബിഎസ്, നഴ്സിംഗ് വിദ്യാർഥികളാണ്. പുതുതായി രണ്ടു നഴ്സിംഗ് കോളജുകൾ കൂടി പത്തനംതിട്ടയിലും കോന്നിയിലുമായി വരുന്നുണ്ട്. 120 കുട്ടികൾ പുതിയ കോളജുകളിൽ പ്രവേശനം നേടും.

കോന്നി സർക്കാർ മെഡിക്കൽ കോളജിലെ ഒന്നും രണ്ടും ബാച്ചുകളിലായി 200 കുട്ടികളുണ്ട്. നിലവിൽ സീപാസ് നഴ്സിംഗ് കോളജ് ചുട്ടിപ്പാറയിലുണ്ട്. ഇവിടെ പഠിക്കുന്നത് 40 കുട്ടികളാണ്. ഇലന്തൂരിൽ നഴ്സിംഗ് സ്കൂളുണ്ട്.

കൂടാതെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് വിദ്യാർഥികളും ജനറൽ ആശുപത്രിയിൽ ക്ലിനിക്കൽ പഠനത്തിനെത്താറുണ്ട്. ഇത്രയും കുട്ടികളെ ഉൾക്കൊള്ളാനുള്ള സൗകര്യം ആശുപത്രിയിൽ ഇല്ലാതാകും.

കോന്നി മെഡിക്കൽ കോളജ് സജ്ജമാകണം

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി നിലവിലെ സൗകര്യങ്ങൾ പരിമിതപ്പെടുത്തുന്നതിനു മുന്പായി കോന്നി സർക്കാർ മെഡിക്കൽ കോളജ് പൂർണസജ്ജമാക്കണമെന്നു മെഡിക്കൽ രംഗത്തുള്ളവർ നിർദേശിച്ചു.

കെട്ടിട സൗകര്യങ്ങളുണ്ടായിട്ടും മെഡിക്കൽ കോളജിൽ ഇപ്പോഴും ചികിത്സയില്ലാത്ത സാഹചര്യമാണ്.

എംബിബിഎസിന്‍റെ ഒന്നും രണ്ടും വർഷ ബാച്ചുകൾ കോളജിലുണ്ടുതാനും. അധ്യാപകരായി ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ഒപി മാത്രമാണ് നിലവിൽ കാര്യക്ഷമമായി ഉള്ളത്.

രക്തബാങ്കും അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയറ്ററും പ്രവർത്തനസജ്ജമായിട്ടില്ല. റോഡുകളുടെ വികസനം പൂർത്തിയാകാത്തതാണ് അത്യാഹിത വിഭാഗം തുടങ്ങാനുള്ള പ്രധാന തടസമെന്നു പറയുന്നു.

മെഡിക്കൽ കോളജ് ഹോസ്റ്റൽ സജ്ജമാകുന്നതോടെ ഐപി വിഭാഗത്തിലെ കിടക്കകൾ തിരികെ ലഭിക്കും.