പെരുനാട് പഞ്ചായത്തിൽ ഭരണസമിതി-ഉദ്യോഗസ്ഥ പോര് കടുത്തു ; പദ്ധതികൾ പാളി
Saturday, April 1, 2023 10:49 PM IST
പത്തനംതിട്ട: സിപിഎം ഭരണത്തിലിരിക്കുന്ന പെരുനാട് ഗ്രാമപഞ്ചായത്തിൽ ഭരണസമിതി-ഉദ്യോഗസ്ഥ പോരിൽ പദ്ധതി പ്രവർത്തനങ്ങൾ അടക്കം അവതാളത്തിലായി. ജീവനക്കാരുടെമേൽ അനാവശ്യ സമ്മർദം ഉണ്ടാകുന്നുവെന്നും വഴിവിട്ട രീതിയിൽ പ്രവർത്തിക്കാൻ സമ്മർദം ചെലുത്തുന്നുവെന്നുമാണ് ജീവനക്കാരുടെ പരാതി. ഇതേത്തുടർന്നു സെക്രട്ടറി അവധിയിൽ പ്രവേശിച്ചു. പിന്നാലെ ചുമതല വഹിച്ചയാളെ സസ്പെൻഡ് ചെയ്തു. ജീവനക്കാരിൽ ഒരു വിഭാഗം അവധിയെടുത്തു പോകുകയും ചിലർക്കെതിരേ നടപടി ഉണ്ടാകുകയും ചെയ്തു.
ആറു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രതിസന്ധി ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. സാന്പത്തികവർഷാവസാനത്തിൽ പദ്ധതി പ്രവർത്തനം 50 ശതമാനത്തിൽ പോലും എത്തിയിട്ടുമില്ല.
ശബരിമല ഉൾപ്പെടുന്ന വിശാലമായ പഞ്ചായത്താണ് റാന്നി - പെരുനാട്. സെക്രട്ടറി അവധിയിൽ പ്രവേശിച്ചതിനു പിന്നാലെ ചാർജ് വഹിച്ചിരുന്ന ജീവനക്കാരനും സ്ഥലം മാറി. പിന്നീട് ചുമതലയിലെത്തിയ ജൂണിയർ സൂപ്രണ്ടിനെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.
രണ്ടു പേർക്കു
സസ്പെൻഷൻ
കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് അജിത്ത് മോഹൻ, ജൂണിയർ ക്ലാർക്ക് രാജേഷ് രവി എന്നിവരെയാണ് പ്രസിഡന്‍റ് പി.എസ്. മോഹനൻ സസ്പെൻഡ് ചെയ്തത്. ശബരിമല തീർഥാടന പ്രവർത്തനങ്ങളെയും പഞ്ചായത്തിന്‍റെ വികസനപ്രവർത്തനങ്ങളെയും പഞ്ചായത്ത് സെക്രട്ടറിയും ജൂണിയർ സൂപ്രണ്ടും എസ്റ്റാബ്ലിഷ്മെന്‍റ് ജീവനക്കാരനും ചേർന്ന് അട്ടിമറിച്ചതായും ഭരണസമിതി ആരോപിച്ചു. സസ്പെൻഷൻ തീരുമാനം ഭരണസമിതി മുന്പാകെ അവതരിപ്പിച്ച് അംഗീകാരം വാങ്ങി. എന്നാൽ, പ്രതിപക്ഷാംഗങ്ങൾ ഇതിനു വിയോജനക്കുറിപ്പെഴുതി. പ്രസിഡന്‍റിന്‍റെ ധാർഷ്ട്യം നിറഞ്ഞ സമീപനമാണ് ജീവനക്കാരുടെ മേൽ അടിച്ചേല്പിക്കുന്നതെന്നു പ്രതിപക്ഷ മെംബർമാർ ആരോപിച്ചു.
സെക്രട്ടറിക്കെതിരേ
നടപടിക്കു ശിപാർശ
പഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ അവധിയിൽ പ്രവേശിച്ച സെക്രട്ടറിയോടു വിശദീകരണം തേടാനും തീരുമാനമുണ്ട്. സെക്രട്ടറിക്കെതിരേ അചട്ടക്ക നടപടി ആവശ്യപ്പെട്ടു തദ്ദേശസ്ഥാപന പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് അയയ്ക്കാനും തീരുമാനിച്ചു. ഇപ്പോഴത്തെ സെക്രട്ടറി പെരുനാട്ടിൽ എത്തിയിട്ട് ആറുമാസം പോലും ആയിട്ടില്ല.
പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയതിലും വിശദീകരണം തേടിയിട്ടുണ്ട്.
വീഴ്ചയെന്ന് ഭരണസമിതി
പഞ്ചായത്തിന്‍റെ പൊതുഭരണത്തെ ഗൗരവമായി ബാധിക്കുന്ന വിഷയങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ചയാണ് റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു ഭരണസമിതിയുടെ റിപ്പോർട്ടിൽ ആരോപിക്കുന്നു.
കേരള ഹൈക്കോടതിയിലെയും മറ്റ് സിവിൽ കോടതിയിലെയും വ്യവഹാരങ്ങൾ സംബന്ധിച്ചു കൃത്യമായ കാര്യം പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു നടപടി സ്വീകരിക്കുന്നതിൽ ഗുരുതര വീഴ്ച വന്നു. പദ്ധതി നിർവഹണം എന്ന ഉത്തരവാദിത്വം ജീവനക്കാർ നിർവഹിച്ചില്ല.
ഭരണസമിതിയെ അട്ടിമറിക്കുക എന്ന ഗുരുതരമായ പശ്ചാത്തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലാണ് ദീർഘനാളത്തേക്കു സെക്രട്ടറി അനധികൃത അവധിയിൽ പ്രവേശിച്ചത്.
പഞ്ചായത്തിലെ മറ്റ് ഉദ്യോഗസ്ഥർ അവർക്കിഷ്ടമുള്ള ദിവസങ്ങളിൽ അവധി എടുക്കുകയും എന്നാൽ ആ അവധി ദിവസങ്ങൾ യഥാവിധി ഭരണ സമിതിയെയോ പഞ്ചായത്ത് പ്രസിഡന്‍റിനേയോ അറിയിക്കുകയോ ചെയ്തില്ല. ഇതാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുള്ള ചെയ്യാൻ കാരണം- എന്നിങ്ങനെ നീളുന്നു റിപ്പോർട്ട്.
അധികാര ദുർവിനിയോഗം ഇല്ലെന്ന് പ്രസിഡന്‍റ്
പ്രസിഡന്‍റ് എന്ന നിലയിലുള്ള അധികാര ദുർവിനിയോഗം നടന്നിട്ടില്ലെന്നു പ്രസിഡന്‍റ് പി.എസ്. മോഹനൻ. ജീവനക്കാരുടെ ഭാഗത്തുനിന്നു ജനങ്ങൾക്കു ലഭിക്കേണ്ട സേവനം കൃത്യമായി നൽകാത്തതിനാലാണ് നടപടി സ്വീകരിച്ചത്‌.
ഓഫീസിൽ ഹാജരാകാത്ത സെക്രട്ടറി, ഗ്രാമസഭയിൽ പങ്കെടുക്കാത്ത ജീവനക്കാർ എന്നിവർക്കെതിരേയാണ് നടപടി സ്വീകരിച്ചത്‌.
2023-24 വർഷത്തെ പദ്ധതി രൂപീകരണ സന്ദർഭത്തിൽ 100 ശതമാനം നികുതി പിരിച്ചെടുക്കണം എന്ന സർക്കാർ ഉത്തരവ് മാനിക്കാതെ അനധികൃത അവധിയിൽ പ്രവേശിച്ചതിനു നിയമാനുസരണ നടപടി സ്വീകരിച്ചിട്ടുണ്ട്‌.
എന്നാൽ, ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്തി പഞ്ചായത്ത് ഭരണ സമിതിയെയും നേതൃത്വം നൽകുന്ന പ്രസിഡന്‍റിനെയും ഒറ്റപ്പെടുത്താമെന്നുള്ള വ്യാമോഹമാണ്‌ ചില ജീവനക്കാർ നടത്തിയത്.
ഗ്രാമപഞ്ചായത്തിന്‍റെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥ സ്ഥാനമായ സെക്രട്ടറി പദവി ഓരോ ദിവസവും വ്യത്യസ്ത ഉദ്യോഗസ്ഥർ വഹിക്കുന്നതിലൂടെ വലിയ വീഴ്ചയാണ്‌ സംഭവിക്കുന്നത്‌. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ മുൻകൂട്ടി അറിയിക്കാതെ ഉദ്യോഗസ്ഥർ അനധികൃത അവധി എടുക്കുന്നതും തിരികെ ജോലിയിൽ പ്രവേശിക്കുന്നത് എപ്പോഴാണെന്നും അറിയാനാകാത്ത സ്ഥിതിയുണ്ടെന്നും പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

ശബരിമല തീർഥാടന
ക്രമീകരണത്തിലും വീഴ്ച

ശബരിമല ക്ഷേത്രം ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് എന്ന നിലയിൽ നിരവധിയായ ഉത്സവകാല നടപടിക്രമം അടിയന്തരമായും സംസ്ഥാന സർക്കാരിന്‍റെയും ഹൈക്കോടതിയുടെയും നിദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു.
പ്രാദേശിക ഭരണകൂടം എന്ന നിലയിൽ സ്വന്തം ഉത്തരവാദിത്തത്തിൽ തീർഥാടകർക്ക് അനുകൂലമായ നടപടികൾ എടുക്കാൻ പെരുനാട് പഞ്ചായത്തിനു പലപ്പോഴും കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്.
പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ തന്‍റെ കൃത്യനിർവഹണം ബോധപൂർവം നടത്താതിരിക്കുകയും മറ്റ് ഉദ്യോഗസ്ഥരും സെക്രട്ടറിയെ പിൻപറ്റി ഇതേ പാതയിൽ മുന്നോട്ടു പോകുകയും ചെയ്തതിലൂടെ ഗുരുതരമായ പ്രതിസന്ധി ഉടലെടുത്തതായി പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും പറഞ്ഞു.
സംസ്ഥാനമന്ത്രിമാരടക്കം പങ്കെടുത്ത നിരവധി പരിപാടികളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ വിട്ടുനിന്നു. ചെലവായ തുക ഭരണസമിതിയുടെ അനുമതി ഉണ്ടായിട്ടും ബോധപൂർവം നൽകാതിരിക്കുകയെന്ന ഗൗരവ വീഴ്ച നിസാരമായി കാണാൻ ഭരണസമിതിക്കു സാധ്യമല്ലെന്നും പ്രസിഡന്‍റ് പറഞ്ഞു.