മയക്കുമരുന്നുകേസിലെ പ്രതിയെ കരുതൽ തടങ്കലിലടച്ചു
Wednesday, March 22, 2023 10:43 PM IST
ജില്ലയിൽ ഇതാദ്യം
പത്തനംതിട്ട: മയക്കു മരുന്നുകേസ് പ്രതിയെ കരുതൽ തടങ്കലിലാക്കി. ഇത്തരം കേസുകളിൽപെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള, മയക്കുമരുന്നുകളുടേയും ലഹരിവസ്തുക്കളുടേയും അനധികൃത കടത്ത് തടയൽ നിയമം 1988 (പിഐടി എൻഡിപിഎസ്) പ്രകാരം ജില്ലയിലെ ആദ്യ കരുതൽ തടങ്കൽ ഉത്തരവാണ് നടപ്പാക്കിയത്.
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻ മുക്ക് തടത്തിൽ കിഴക്കേതിൽ വീട്ടിൽ ഷാനവാസാ(29)ണ് ഇത്തരത്തിൽ ആദ്യമായി ജില്ലയിൽ കരുതൽ തടങ്കലിലടയ്ക്കപ്പെട്ടത്.
നിലവിൽ മൂന്നു കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ സമർപ്പിച്ച റിപ്പോർട്ട്, സർക്കാർ അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കിയ തീയതി മുതൽ ഒരു വർഷത്തേക്കാണ് തടങ്കൽ കാലാവധി.
2021 നവംബർ ഒന്നിന് 8.130 കിലോ കഞ്ചാവ് പിടിച്ചതിന് ഏനാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാളെ അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ് ഇന്നലെ ജയിലിലെത്തി അറസ്റ്റു ചെയ്‌തു. തുടർന്ന് അവിടെ കരുതൽ തടങ്കൽ വിഭാഗത്തിലേയ്ക്കു മാറ്റി. നിലവിൽ അടൂർ പോലീസ് സ്റ്റേഷനിലെ രണ്ട് കഞ്ചാവ് കേസിലും ഏനാത്ത് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിലും പ്രതിയായി വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ് പ്രതി. ഇവ കൂടാതെ അടൂർ പോലീസ് സ്റ്റേഷനിൽ അടിപിടി, മണ്ണ് കടത്ത് തുടങ്ങി ഏഴോളം കേസുകളും ഇയാൾക്കെതിരേ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.