സര്‍ക്കാര്‍ രേഖകളില്‍ അയിരൂര്‍ ഇനി കഥകളിഗ്രാമം
Wednesday, March 22, 2023 10:43 PM IST
പത്തനംതിട്ട: ജില്ലയിലെ കഥകളി ക്ലബ് പ്രവർത്തിക്കുന്ന അയിരൂർ ഗ്രാമത്തിന് ദേശീയ അംഗീകാരം. രാജ്യത്തെ ഒരു ഗ്രാമത്തിന് ഇത്തരം ബഹുമതി ലഭിക്കുന്നത് ആദ്യമായാണെന്നു പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി പ്രഭാകരൻ നായർ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2010ൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അയിരൂരിനെ കഥകളി ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. 2019ല്‍ മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അഥോറിറ്റി തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ഇപ്പോള്‍ കേന്ദ്ര സർവേ ഡയറക്ടർ ജനറൽ അംഗീകാരം നൽകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നാമകരണം നൽകി ഉത്തരവിടുകയും ചെയ്തു. ഇതോടെ റവന്യൂ രേഖകൾ ഉൾപ്പെടെയുള്ള സർക്കാർ രേഖകളിലെല്ലാം "കഥകളി ഗ്രാമം' എന്ന പേരിലായിരിക്കും ഇനി അയിരൂർ അറിയപ്പെടുന്നത്. അയിരൂർ സൗത്ത് തപാൽ ഓഫീസിന്‍റെ പേരും കഥകളി ഗ്രാമം പി.ഒ എന്നാകും.
ഇരുനൂറ് വർഷത്തെ കഥകളി പാരമ്പര്യമുള്ള അയിരൂരില്‍ 1995-ൽ പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് രൂപീകരിച്ചു. എല്ലാ വർഷവും ജനുവരി ആദ്യവാരം ജില്ലാ കഥകളി ക്ലബ് അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളിമേള ഇന്നു ദേശീയശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഏഴുനാൾ നീണ്ടുനിൽക്കുന്ന മേളയിൽ വിദേശീയരുൾപ്പെടെ പതിനായിരത്തോളം കഥകളി ആസ്വാദകർ പങ്കെടുക്കാറുണ്ട്. അയിരൂർ ഗ്രാമപഞ്ചായത്ത് തുടർ പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരി പഞ്ചായത്തിലെ മുഴുവൻ എൽപി സ്കൂളുകളിലും ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. ജില്ലാ കഥകളി ക്ലബ് വർക്കിംഗ് പ്രസിഡന്‍റ് ടി.ആർ. ഹരികൃഷ്ണൻ, സെക്രട്ടറി വി.ആർ. വിമൽ രാജ്, ട്രഷറാർ സഖറിയ മാത്യു, വൈസ് പ്രസിഡന്‍റ് എം. അയ്യപ്പൻകുട്ടി, ജോയിന്‍റ് സെക്രട്ടറി എം.ആർ. വേണു, അയിരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ശ്രീജ വിമൽ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.