ഒറ്റപ്പെട്ടുപോയ നൂറ്റിരണ്ടുകാരിയെ മഹാത്മ ജനസേവനകേന്ദ്രത്തിലാക്കി
Saturday, March 18, 2023 10:34 PM IST
അടൂര്‍: അടച്ചിട്ട വീട്ടില്‍ തനിച്ചാക്കപ്പെട്ട കുരമ്പാല സൗത്ത് വികാസ് ഭവനില്‍ നൂറ്റിരണ്ടുകാരിയായ ജാനകിയമ്മയെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു.

സംരക്ഷണം നല്‍കിയിരുന്ന മകള്‍ രമണിയമ്മയുടെ മകന്‍റെ ചികിത്സാർഥം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായതോടെയാണ് ജാനകിയമ്മ ഒറ്റപ്പെട്ടത്. വീടിനോടു ചേര്‍ന്ന ഒറ്റമുറിയില്‍ കതകടച്ച് ഇരിപ്പാ ജാനകിയമ്മ മകളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. മകള്‍ ചെറുമകനുമായി ആശുപത്രിയിലാണെന്നു ജാനകിയമ്മ അറിഞ്ഞിരുന്നില്ല.

അയല്‍ക്കാര്‍ ഭക്ഷണം എത്തിച്ച് വിളിച്ചിട്ടും കതക് തുറക്കുകയോ ഭക്ഷണം കഴിക്കാന്‍ തയാറാവുകയോ ചെയ്യാത്തതിനാല്‍ കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണും പൊതുപ്രവര്‍ത്തകനായ അരുണ്‍കുമാറും ചേര്‍ന്നു വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് സിപിഒ കെ. അമീഷ് മഹാത്മ ജനസേവന കേന്ദ്രത്തില്‍ അഭയമൊരുക്കാന്‍ അഭ്യർഥിക്കുകയും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീല്‍ഡ, സൂപ്രണ്ട് പ്രീത ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി സിപിഒ അമീഷിന്‍റെ സാന്നിധ്യത്തില്‍ ജാനകിയമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു.

രമണിയമ്മയുടെ ഭര്‍ത്താവ് രോഗതുരനായി കഴിഞ്ഞ ദിവസം മരണമടയുകയും അവിവാഹിതനായ ഇളയ മകന്‍ ചികിത്സാർഥം എറണാകുളത്തേക്കു പോകുകയും ചെയ്തതോടെയാണ് ഈ അവസ്ഥയുണ്ടായതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ആവശ്യമായ സംരക്ഷണം നല്‍കുമെന്നും മക്കള്‍ സംരക്ഷണം ഏറ്റെടുക്കാന്‍ എത്തിയാല്‍ ഒപ്പം വിടുമെന്നും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.