ജില്ലാ ആശുപത്രിയിൽ പോതിച്ചോറിന് നിരോധനം
Tuesday, February 7, 2023 10:58 PM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിൽ പൊതിച്ചോറ് വിതരണത്തിനു നിരോധനം.
ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും അവര്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്കും സുമനസുകളും സന്നദ്ധ സംഘടനകളും ഉച്ചയ്ക്കു വിതരണം ചെയ്തിരുന്ന പൊതിച്ചോറാണ് ആശുപത്രി അധികൃതര്‍ നിരോധിച്ചത്. ചോറ് പൊതിയുന്ന ഇലയും പേപ്പറും ഗുരുതരമായ മാലിന്യപ്രശ്‌നം ഉണ്ടാക്കുമെന്നും മാലിന്യം സംസ്‌കരിക്കാന്‍ ഇടം ഇല്ലാത്തതുമാണ് പൊതിച്ചോറു വിതരണം നിരോധിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം.
80 ‌ മുതല്‍ 150 രൂപ വരെ ഉച്ചയൂണിന് ഹോട്ടല്‍ ഉടമകള്‍ ഈടാക്കുന്പോൾ, ആശുപത്രിയില്‍ സന്നദ്ധ സംഘടനകളുടെ വകയായി നൽകിവന്നിരുന്ന ഉച്ചയൂണ് ഏറെപ്പേർക്കും ആശ്വാസമായിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലടക്കം സംസ്ഥാനത്തെ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും പൊതിച്ചോറു വിതരണം നടക്കുന്നുമുണ്ട്. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച 200 ലധികം രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും കോഴഞ്ചേരി കേന്ദ്രമാക്കി തില്ലങ്കേരി എന്ന സന്നദ്ധസംഘടന ഉച്ച ഭക്ഷണം നല്‍കിയിരുന്നു. ഇവരടക്കം മറ്റുചില സാമൂഹിക സംഘടനകളും ആശുപത്രിയിൽ പൊതിച്ചോറ് നൽകിവന്നിരുന്നാണ്.
എന്നാല്‍ ഹരിതച്ചട്ട പ്രകാരം മാലിന്യങ്ങള്‍ നിർമാർജനം ചെയ്യാന്‍ സ്ഥലസൗകര്യം കുറവായതിനാലാണ് പൊതിച്ചോറ് നിരോധിച്ചതെന്നും പാത്രങ്ങളില്‍ വിതരണം നടത്താന്‍ അനുവദിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. രശ്മി പറഞ്ഞു.