നടപടിയെടുപ്പിച്ചു തലയൂരാൻ‌ സിപിഎം ശ്രമം
Tuesday, February 7, 2023 10:56 PM IST
പന്തളം: പണയസ്വര്‍ണം തിരിമറി നടത്തിയെന്ന വിവാദത്തില്‍ പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെതിരേ നടപടിയെടുക്കണമെന്ന് സിപിഎം.
ബാങ്കിലെ ജീവനക്കാരനെതിരേ നടപടി വേണമെന്നാവശ്യം സിപിഎം ജില്ലാ, ഏരിയ സെക്രട്ടറിമാരാണ് മുന്നോട്ടുവച്ചത്. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കൂടി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗം ഇന്നലെ അടൂരിൽ ചേർന്നു. എന്നാൽ, ജീവനക്കാരനെതിരേ നിലവിൽ ബാങ്കോ നിക്ഷേപകരോ പരാതി നൽകാത്ത സാഹചര്യത്തിൽ നടപടി ഒഴിവാക്കണമെന്നാവശ്യവും ഒരു വിഭാഗം ഉയർത്തി.
സിപിഎം ഭരണത്തിലുള്ള ബാങ്കിൽ ആരോപണവിധേയനായ ജീവനക്കാരനുള്ള പാർട്ടിബന്ധമാണ് തിരിമറിക്കു പിന്നിലെന്ന് ആരോപിച്ചു ബിജെപിയും യുഡിഎഫും സമരരംഗത്താണ്. ഇതിനിടെ, ജീവനക്കാരനെതിരേ നടപടിയെടുക്കുന്നതു ബാങ്കിന്‍റെ വിശ്വാസ്യത തകർക്കുമെന്ന അഭിപ്രായമാണ് ഏരിയ കമ്മിറ്റിയിലെ ഒരുവിഭാഗം മുന്നോട്ടുവച്ചത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണ് ആരോപണവിധേയനായ ജീവനക്കാരൻ.
70 പവന്‍റെ തിരിമറി
പന്തളം സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ 70 പവന്‍ സ്വര്‍ണം അപഹരിച്ചു മറ്റൊരു ബാങ്കില്‍ പണയംവച്ചു പണം വാങ്ങി ബിസിനസ് നടത്തിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം പണയ സ്വര്‍ണം എടുക്കാന്‍ ആളുകള്‍ വന്നപ്പോള്‍ സ്വര്‍ണം ബാങ്കില്‍ കാണാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. സിസിടിവി പരിശോധനയില്‍ ബാങ്ക് ജീവനക്കാരന്‍ സ്വര്‍ണം പുറത്തേക്കു കൊണ്ടുപോകുന്നതായി കണ്ടെത്തിയതായും പറയുന്നു. ഭരണസമിതിയുടെ ഇടപെടലില്‍ ശനിയാഴ്ച രാത്രിതന്നെ 35 പവന്‍ സ്വര്‍ണം തിരികെ വയ്പിക്കുകയായിരുന്നു. എന്നാൽ, ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ഭരണസമിതി തയാറായിട്ടില്ല.
മറ്റൊരു ബാങ്കിൽ
പണയം
70 പവൻ പണയ സ്വർണം അപഹരിച്ചു ജീവനക്കാരൻ മറ്റൊരു ബാങ്കിൽ പണയംവച്ചുവെന്നാണ് ആരോപണം.
വിവാദമായതോടെ സഹോദരിയുടെ 35 പവൻ സ്വർണം ഉടൻതന്നെ ബാങ്കിന് ഈടായി നൽകുകയും തിങ്കളാഴ്ച മുഴുവൻ സ്വർണവും മടക്കി നൽകാമെന്നും ഭരണസമിതിയുമായി ഇയാൾ ഉടമ്പടിയുണ്ടായിരുന്നതായും പറയുന്നു.
എന്നാൽ, തിങ്കളാഴ്ച ഇതു നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതാണ് ഇപ്പോൾ സിപിഎമ്മിനും പുലിവാലായിരിക്കുന്നത്. ബിജെപി പ്രവർത്തകർ ബാങ്കിനു മുന്പിൽ രാപകൽ സമരം പ്രഖ്യാപിച്ചിരുന്നു. സമരക്കാരെ ഒഴിപ്പിക്കാൻ സിപിഎമ്മും പിന്നാലെ പോലീസും ഇടപെട്ടതോടെ സംഘർഷവുമായി.
നേതാവിന്‍റെ
വെളിപ്പെടുത്തൽ
ബാങ്കിൽനിന്നു സ്വർണം പുറത്തേക്കു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടതായി സിപിഎമ്മിന്‍റെ ഒരു പ്രമുഖ നേതാവ് നടത്തിയ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ഭരണസമിതിയും വെട്ടിലായി. ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബാങ്ക് പ്രസിഡന്‍റ് ഇ. ഫസിൽ പറയുന്നത്.
ശനിയാഴ്ച രാത്രി സ്വര്‍ണം തിരികെവച്ച സംഭവമില്ലെന്നും പരിശോധന നടന്നിട്ടില്ലെന്നുമുള്ള നിലപാടിലാണ് പ്രസിഡന്‍റും ഭരണസമിതിയും. എന്നാൽ, സിപിഎം നേതാവിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരേ നടപടി വരുമെന്ന് ഉറപ്പാക്കിയാണ് ഏരിയ കമ്മിറ്റി ചേർന്നത്. നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി നിലപാടു സ്വീകരിച്ചതായും പറയുന്നു.
അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി
പന്തളം സർവീസ് സഹകരണ ബാങ്കിലെ തിരിമറിയെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു പോലീസിൽ വീണ്ടും പരാതികൾ.
എന്നാൽ, ഭരണസമിതിക്കു പരാതി ഇല്ലാത്തതിനാൽ ഇടപെടാൻ കഴിയില്ലെന്ന നിലപാട് പോലീസ് ആവർത്തിച്ചു. അതിനിടെ, തിങ്കളാഴ്ച ബാങ്കിനു മുന്പിലുണ്ടായ സിപിഎം- ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎമ്മുകാർക്കെതിരേ നടപടി ആവശ്യപ്പെട്ടു ബിജെപി പ്രവർത്തകർ ഇന്നലെയും പ്രതിഷേധ പ്രകടനം നടത്തി.