പത്തനംതിട്ട: രാജ്യത്തെ സാധാരണക്കാരുടെ പണം തട്ടിയെടുക്കുവാന്‍ അദാനി ഉള്‍പ്പെടെയുള്ള രാജ്യത്തെ കുത്തകകള്‍ക്ക് എല്ലാ സഹായവും തല്‍കിയത് നരേന്ദ്ര മോദിയും അമിത് ഷായും അടങ്ങുന്ന കേന്ദ്ര സര്‍ക്കാരാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍.
ഗൗതം അദാനിയുടെ ഓഹരി തട്ടിപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നികുതി വര്‍ധനയിലൂടെ സംസ്ഥാന സർക്കാര്‍ ജനദ്രോഹത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടത്തിവെട്ടിയിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി മുൻ പ്രസിഡന്റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്, കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്, കെപിസിസി അംഗം മാത്യു കുളത്തിങ്കല്‍, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ജോണ്സണ് വിളവിനാല്‍, സതീഷ് ചാത്തങ്കേരി, എസ്. ബിനു, ലാലു ജോണ്‍, ലിജു ജോര്‍ജ്ജ്, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍ സലാം, കെ. ജാസിംകുട്ടി, എസ്.വി. പ്രസന്നകുമാര്‍, സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു.