കായംകുളം കള്ളനോട്ട് കേസ്; പത്താം പ്രതി അറസ്റ്റിൽ
Sunday, February 5, 2023 10:42 PM IST
കായംകുളം: എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പത്താം പ്രതിയെ അറസ്റ്റ് ചെയ്തു.
കണ്ണൂർ ഇരിട്ടി പുളിക്കൽ കല്ലുംപറമ്പിൽ അഖിൽ ജോർജി(30) നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഒൻപതാം പ്രതിയായ സനീറിനൊപ്പം ബംഗളൂരുവിൽനിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ വാങ്ങി പലർക്കായി വിതരണം ചെയ്യുന്നതിന് പങ്കാളിയാണ് അഖിൽ ജോർജ്. ഇയാളെ പത്താം പ്രതിയായി ഉൾപ്പെടുത്തി അന്വേഷണം നടത്തിവരുന്നതിനിടയിലാണ് എറണാകുളത്തുനിന്നും അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കായംകുളം സിഐ അറിയിച്ചു.
കേസിൽ അറസ്റ്റിലായ ഒന്നുമുതൽ ഒമ്പതുവരെ പ്രതികളിൽനിന്നും ഇതുവരെ 2,74,500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. കായംകുളം ഡിവൈഎസ്പി അജയ്നാഥിന്‍റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, പോലീസുകാരായ ദീപക്, ഷാജഹാൻ, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.