ബജറ്റ് പ്രതികരണം
Friday, February 3, 2023 11:04 PM IST
പകൽക്കൊള്ളയ്ക്കു സർക്കാർ കൂട്ട്
സംസ്ഥാന ബജറ്റ് സാധാരണക്കാരുടെ മേലുള്ള പകൽ കൊള്ളയ്ക്കു കളമൊരുക്കും. വൈദ്യുതി നിരക്ക് ഈ മാസംമുതൽ വർധിച്ചിരിക്കുകയാണ്. പിന്നാലെ ബജറ്റിലൂടെ തീരുവ വർധിപ്പിച്ചത് താമസിയാതെ വീണ്ടും ഒരു വർധനയ്ക്കു കളമൊരുക്കും. പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരേ സമരം ചെയ്തവർ രണ്ട് രൂപ സുരക്ഷ സെസ് എന്ന പേരിൽ ചുമത്തിയതിലൂടെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേല്പിച്ചു. ഈ വർധനയുടെ പശ്ചാത്തലത്തിൽ പൊതുവിപണിയിലും വിലക്കയറ്റം ഉണ്ടാകും. കെട്ടിടം, ഭൂ നികുതി വർധനയും ന്യായീകരിക്കാനാകില്ല. സാധാരണക്കാരുടെ പേഴ്സ് കാലിയാക്കുന്ന സമീപനമാണ് സർക്കാരിന്‍റേത്. നിശ്ചിത വരുമാനം കൊണ്ടു ജീവിക്കുന്നവരാണ് കേരളത്തിലേറെയുമുള്ളതെന്ന യാഥാർഥ്യം മറന്നുകൊണ്ടുള്ള ബജറ്റാണിത്. ഇതിലൂടെ ജനജീവിതം ദുഃസഹമാകും.
- ആർ.എസ്. ഹരിലാൽ, ആറന്മുള.
(സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ).
സാധാരണക്കാരുടെ ജീവിതം കട്ടപ്പുക
മുണ്ട് എത്ര മുറുക്കിയുടുത്താലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയുംവില വീണ്ടും വർധിക്കുന്നതിലൂടെ എല്ലാ മേഖലയെയും ഇതു ബാധിക്കും. ഇത് സ്വകാര്യ വാഹനങ്ങളും മറ്റും ഓടിച്ച് കഴിയുന്നവരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. വൈദ്യുതി നിരക്ക് അഞ്ച് ശതമാനമാണ് വർധിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഒരു രീതിയിലും കുടുംബം പോറ്റാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.
- വി.എൻ. മനോജ്, കോഴഞ്ചേരി
(ടെന്പോ ഡ്രൈവർ)
കുടുംബ ബജറ്റുകൾ താളം തെറ്റും
സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിക്കുകയാണ് സർക്കാരുകൾ. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില വർധിക്കാനിടയാക്കും. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിലൂടെ സാധാരണ കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസഹമാവുകയാണ്. സര്‍ക്കാര്‍ അനാവശ്യ ചെലവുകള്‍ ചുരുക്കുകയാണ് വേണ്ടത്. സാന്പത്തിക പ്രതിസന്ധി പറയുന്പോഴും ഭരണതലത്തിലെ ധൂരത്ത് ജനം കണ്ടുകൊണ്ടിരിക്കുകയാണ്.
വില വർധനവ പിടിച്ചുനിര്‍ത്താനുള്ള ഒരു ബദല്‍ സംവിധാനവും ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ല. കെട്ടിട നികുതിയും കൂടുകയാണ്. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചിട്ടില്ല.
- സിൽവിയ തോമസ്
(കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ്).
എങ്ങനെ ജീവിക്കും...?
പെട്രോൾ, ഡീസൽ വില വർധനയ്ക്കെതിരേ സമരം ചെയ്യുന്നവർ തന്നെ ഇതിന്‍റെ വില വർധിപ്പിക്കാൻ കൂട്ടു നിൽക്കുന്നത് ന്യായീകരിക്കാനാകില്ല. സാധാരണക്കാരുടെ ജീവിതം തന്നെ താളം തെറ്റിക്കുന്ന സമീപനമാണ് ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്. ഒരു സഹായവും ആർക്കും ചെയ്തിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്ന സമീപനമാണ് ബജറ്റിന്‍റേത്. ഇന്ധനവിലയിൽ വർധനയുണ്ടാകുന്പോൾ തന്നെ ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിച്ചേ മതിയാകൂ. നികുതി വർധനകൾക്കു ന്യായീകരണമില്ല.
- പി.വി. പ്രദീപ് കുമാർ, മല്ലപ്പള്ളി.
(ഓട്ടോറിക്ഷ ഡ്രൈവർ).