"വലിച്ചെറിയല്‍ മുക്ത കേരളം' പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം
Tuesday, January 31, 2023 10:20 PM IST
പത്തനംതിട്ട: മനുഷ്യന്‍റെ ആരോഗ്യം ഉറപ്പാക്കുന്നത് മാലിന്യമുക്തമായ അന്തരീക്ഷം കൂടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവയുടെ ഏകോപനത്തില്‍ "വൃത്തിയുള്ള നവകേരളം, വലിച്ചെറിയല്‍ മുക്ത കേരളം' പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡിന് സമീപം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂര്‍ ശങ്കരന്‍റെ അധ്യക്ഷത വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളം പ്രതിജ്ഞ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ചൊല്ലിക്കൊടുത്തു.
യോഗത്തില്‍ നവകേരള കര്‍മപദ്ധതി രണ്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്‌മാന്‍, നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, നഗരസഭ എച്ച്എസ് വിനോദ്, എച്ച്‌ഐ സതീഷ്, ജെഎച്ച്‌ഐ ദീപു, ജെഎച്ച്‌ഐ സുനിത, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നവകേരളം കര്‍മ്മ പദ്ധതി ആര്‍പിമാര്‍, ശുചിത്വ മിഷന്‍ ആര്‍പിമാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അടൂര്‍ നഗരസഭയില്‍ ഡെപ്യൂട്ടി സപീക്കര്‍ ചിറ്റയം ഗോപകുമാര്‍ വലിച്ചെറിയല്‍ മുക്ത കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നഗരസഭ- ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന് തുടക്കം കുറിച്ചത്. 30 വരെ ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 300ല്‍ അധികം സ്ഥലത്ത് പൊതുസ്ഥല ശുചീകരണം നടത്തും.