പുതമൺ പാലം: തകർന്നത് മധ്യഭാഗം
Friday, January 27, 2023 10:31 PM IST
റാന്നി: കോഴഞ്ചേരി-കീക്കൊഴൂർ-റാന്നി റോഡിലെ പുതുമൺ പെരുന്തോടിനു കുറുകെയുള്ള പാലത്തിന്‍റെ ബീമിലും അബട്ട്മെന്‍റിലു‌മുണ്ടായ വിള്ളലിനു കാരണം കാലപ്പഴക്കമെന്ന് നിഗമനം. എഴുപതുവർഷത്തിലധികം പഴക്കമുള്ള ഭാഗമാണ് തകർന്നിരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാലത്തിൽ വിള്ളൽ കണ്ടത്. ഇതോടെ പാലം അടച്ച് വാഹനഗതാഗതം നിർത്തിവച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കുശേഷ‌ം പാലം പുനർനിർമിക്കേണ്ടിവരുമെന്ന നിഗമനത്തിലാണ് അധികൃതർ.

തകരാർ സംഭവിച്ച പാലത്തിന്‍റെ വശത്തോടെ താത്കാലിക പാതയുടെ നിർമാണം ഉൾപ്പെടെ പരിഗണനയിലുണ്ട്.

പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ എം. അശോക് കുമാർ, ചീഫ് എൻജിനിയർ നസീം, റോഡ്സ് എക്സിക്യൂട്ടീവ് എൻജിനീയർ അംബിക, അസിസ്റ്റന്‍റ് എൻജിനയർ റീന തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ പാലത്തിൽ പരിശോധന നടന്നു.

മന്ത്രി വീണാ ജോർജ്, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പ്രമോദ് നാരായൺ എംഎൽഎ തുടങ്ങിയവർ വ്യാഴാഴ്ച പാലം സന്ദർശിച്ചിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരമാണ് ഇന്നലെ ചീഫ് എൻജിനിയർ സ്ഥലപരിശോധന നടത്തിയത്.

70 വർഷത്തിലധികം പഴക്കമുള്ള പുതമൺ പെരുന്തോടിന് കുറുകെയുള്ള പാലത്തിന്‍റെ ഇരുവശത്തും രണ്ടര മീറ്റർ വീതിയിൽ പുതുതായി സ്ലാബ് നിർമിച്ച് 10 വർഷം മുമ്പ് പാലത്തിന് വീതി വർധിപ്പിച്ചിരുന്നു. ഇപ്പോൾ പാലത്തിന്‍റെ മധ്യഭാഗം കാലപ്പഴക്കത്താൽ തകർന്നുവെന്നാണ് കണ്ടെത്തൽ.

ബസുകളുടെ യാത്ര
ബുദ്ധിമുട്ടിലാകും

പുതമൺ പാലത്തിന്‍റെ തകർച്ചയോടെ ഇതുവഴിയുള്ള ബസുകളുടെ യാത്ര ബുദ്ധിമുട്ടിലാകും.
റാന്നിയിൽ നിന്നും കോഴഞ്ചേരിക്കുള്ള ബസുകൾ നിലവിൽ കീക്കൊഴൂർ പേരൂർച്ചാൽ പാലത്തിലൂടെ മറുകരയിൽ എത്തി ചെറുകോൽപ്പുഴ - റാന്നി റോഡിലൂടെയാണ് പോകുന്നത്. ഇതോടെ കീക്കൊഴൂർ മുതൽ മേലുകര വരെയുള്ള ഭാഗത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. യാത്രാക്ലേശം ഒഴിവാക്കുന്നതിന് ഒരുവിഭാഗം ബസുകൾ ചാക്കപ്പാലം വഴി തിരിഞ്ഞ് അന്ത്യാളൻകാവ് വഴി പുതമൺ മറുകരയിൽ എത്തി കോഴഞ്ചേരിക്ക് പോകാൻ നിർദേശം നൽകാൻ ഇന്നലെ കൂടിയ ഉന്നതതലയോഗം തീരുമാനിച്ചു. എന്നാൽ പത്തുകിലോമീറ്ററിലധികം സഞ്ചരിക്കണമെന്നതിനാൽ ബസുകൾക്ക് ഇതിനോടു താത്പര്യമില്ല.

പുതമൺ - വയലത്തല റോഡിലൂടെ മറുഭാഗത്തേക്ക് പോകുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നാവശ്യം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന വയലത്തല റോഡിൽ തിങ്കളാഴ്ച മുതൽ ജലവിഭവ വകുപ്പ് പൈപ്പ് ഇടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ബസുകൾ ചാക്കപ്പാലം വഴി കടത്തിവിടാൻ നിശ്ചയിച്ചത്.

തകർച്ചയ്ക്കു കാരണമായത് അമിതഭാരം കയറ്റിയ
വാഹനങ്ങളും

പുതമൺ പാലത്തിന്‍റെ തകർച്ചയ്ക്കു കാരണം കാലപ്പഴക്കത്തോടൊപ്പം അമിതഭാരം കയറ്റിയ വാഹനങ്ങളുടെ യാത്രയുമെന്ന് നാട്ടുകാർ.

രാപ്പകൽ ഭേദമെന്യേ ടോറസുൾപ്പെടെയുള്ള വാഹനങ്ങൾ ലോഡുമായി പായുന്ന പാതയിലാണ് പാലം. റോഡ് പുനർനിർമിച്ചപ്പോൾ പുതമൺ പാലം പൂർണമായി പൊളിച്ചുപണിയണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. അന്ന് 60 വർഷം പഴക്കമുണ്ടായിരുന്ന പാലമാണ് പൊളിച്ചുപണിയാതെ വീതി കൂട്ടി നിർമിച്ചത്.

ഇരുവശങ്ങളിലൂടെയും കാൽനടയാകാം;
ഇരുചക്രവാഹനങ്ങളും കടത്തിവിടും

റാന്നി: റാന്നി - കോഴഞ്ചേരി റോഡിൽ പുതമണ്ണിലെ ബലക്ഷയം സംഭവിച്ച പാലത്തിൽ കൂടി ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ളവയുടെ യാത്ര പൂർണമായി നിരോധിക്കും. പാലത്തിന്‍റെ തകർച്ചയിലായ ഭാഗം പൂർണമായി കെട്ടിയടച്ച് പുതുതായി നിർമിച്ച ഭാഗത്തുകൂടി ഇരുചക്ര വാഹനങ്ങൾ മാത്രം കടത്തിവിടും.

പാലം ബലക്ഷയം സംഭവിച്ച് ഗതാഗതം നിരോധിച്ച സാഹചര്യത്തിൽ പ്രമോദ് നാരായൺ എംഎൽഎ വിളിച്ചുചേർത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

ടിപ്പർ ലോറികൾക്കും നിയന്ത്രണം

റാന്നി- കോഴഞ്ചേരി റൂട്ടുകളിൽ പോകുന്ന ടിപ്പർ ലോറികൾ മാമുക്ക് ഭാഗത്തുനിന്നു തന്നെ തിരിഞ്ഞു പോകാനാണ് നിർദേശം.

ടിപ്പറുകളുടെ യാത്ര രാവിലെ എട്ടു മുതൽ പത്തുവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെയും നിരോധിക്കും. വാഹന യാത്രക്കാർക്ക് നേരത്തെതന്നെ ദിശ മാറി പോകുന്നതിനായി ചെറുകോൽപ്പുഴ നെടിയത്ത് ജംഗ്ഷനിലും കീക്കൊഴൂർ പാലത്തിന്‍റെ ഭാഗത്തും സൂചനാ ബോർഡുകൾ വയ്ക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.