അമൃത് 2.0 കുടിവെള്ള പദ്ധതി: ഒന്നാംഘട്ടത്തിന് അനുമതിയായി
Thursday, December 8, 2022 11:14 PM IST
പത്തനംതിട്ട: നഗരത്തിലെ ജല ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തിന് അനുമതിയായതായി നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭയും സംയുക്തമായി 16.15 കോടി രൂപയാണ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ വിനിയോഗിക്കുന്നത്.

നഗരവാസികൾക്കും ജില്ലാ ആസ്ഥാനത്തെ സർക്കാർ വ്യാപാര സ്ഥാപനങ്ങൾക്കും കുടിവെള്ള വിതരണം നിലവിൽ കല്ലറക്കടവിലെ പാമ്പൂരിപാറയിലുള്ള പ്ലാന്‍റിൽ നിന്നാണ്. പ്രതിദിനം 6.5 ദശലക്ഷം ലിറ്റർ വെള്ളമാണ് ഈ പ്ലാന്‍റിൽനിന്ന് ഇപ്പോൾ വിതരണം ചെയ്യുന്നത്.

അമൃത് പദ്ധതിയിലൂടെ ആധുനിക ജല ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. പ്രാരംഭത്തിൽ പദ്ധതിയുടെ അടങ്കൽ ഒന്പത് കോടി രൂപയായിരുന്നു എന്നാൽ നഗരസഭാ ചെയർമാന്‍റെ അഭ്യർഥനയേ തുട‌ർന്ന് പദ്ധതി തുക 16 കോടിയായി വർധിപ്പിച്ചു.

ആദ്യഘട്ടത്തിൽ 10.75 കോടി ചെലവിൽ 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കും. ഇതേ ശേഷിയുള്ള മറ്റൊരു പ്ലാന്‍റ് കൂടി സ്ഥാപിക്കാനും മണിയാർ ഡാമിൽനിന്നു വെള്ളം എത്തിക്കുന്നതിനുള്ള നിർദേശം നഗരസഭ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നഗരസഭാ ചെയർമാൻ, മന്ത്രി റോഷി അഗസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി ആവശ്യമുന്നയിച്ചിരുന്നു. നഗരത്തിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമാവുകയാണ്. 3.5 കോടി രൂപയാണ് വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നത് വകയിരുത്തിയിട്ടുള്ളത്.

പ്രവർത്തനങ്ങൾ വിലയിരുത്താനായി നഗരസഭാ ചെയർമാന്‍റെ അധ്യക്ഷതയിൽ നഗരസഭ കാര്യാലയത്തിൽ യോഗം ചേർന്നു. യോഗത്തിൽ മുനിസിപ്പൽ എൻജിനിയർ സുധീർ രാജ്, ജല അഥോറിറ്റി എക്സ്ക്യൂട്ടീവ് എൻജിനിയർ തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.