കലഞ്ഞൂർ പാക്കണ്ടത്ത് വീണ്ടും പുലി എത്തി, ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
Wednesday, December 7, 2022 10:09 PM IST
കോന്നി: കലഞ്ഞൂർ പഞ്ചായത്തിലെ പാക്കണ്ടത്ത് വീണ്ടും പുലിയിറങ്ങി. ഇന്നലെ പുലർച്ചെ അഞ്ചിന് റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന പ്രദേശവാസിയായ വിജയൻ പുലിയെ കണ്ടതിനേതുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇദ്ദേഹം വീണു സാരമായി പരിക്കേറ്റു.
വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ പതിനഞ്ചു ദിവസങ്ങൾക്കിടെ ആറ് തവണയാണ് പുലിയെ കണ്ടത്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും പുലി ആക്രമിച്ചു കൊന്നിരുന്നു. കാടിറങ്ങി ജനവാസ മേഖലയിൽ എത്തുന്ന പുലിയുടെ വരവ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കലഞ്ഞൂർ കുടപ്പാറ, കൂടൽ ഇഞ്ചപ്പാറ, മുറിഞ്ഞകല്ല്, കല്ലുവിള, കരയ്‌ക്കക്കുഴി, പുന്നമൂട്, പാക്കണ്ടം പ്രദേശങ്ങളിലാണ് വിവിധ ദിവസങ്ങളിൽ‌ പുലിയെ കണ്ടത്.
ഇഞ്ചപ്പാറ സെന്‍റ് പോൾസ് പള്ളിയ്ക്കു സമീപമാണ് ഇന്നലെ ടാപ്പിംഗ് തൊഴിലാളി ഭയന്നോടിയത്. വനംവകുപ്പ് സ്ഥാപിച്ച കാമറകളിലടക്കം പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതെത്തുടർന്ന് കൂട് സ്ഥാപിക്കണമെന്നാവശ്യം ഉയർന്നെങ്കിലും വനം കൺസർവേറ്ററുടെ അനുമതി ലഭിച്ചിരുന്നില്ല. ഇതിനായി പ്രാദേശിക ജനകീയ സമിതി രൂപീകരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് കത്തു നൽകുകയും ചെയ്തു.
പകൽ സമയത്തും പുലിയെ പല ഭാഗങ്ങളിലും കണ്ട സാഹചര്യത്തിൽ ഏറെ ഭീതിയിലാണ് പ്രദേശവാസികൾ. പുറത്തിറങ്ങാൻ ആളുകൾ മടിക്കുകയാണ്. റബർ ടാപ്പിംഗ് പലയിടങ്ങളിലും നിർത്തിവച്ചിരിക്കുകയാണ്. കൃഷിയിടങ്ങളിലേക്കും ആളുകൾ പോകുന്നില്ല.

പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

കലഞ്ഞൂരിലെ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വച്ചു പിടികൂടാൻ ഉത്തരവിറങ്ങിയതിനു പിന്നാലെ രാത്രിയിൽ തന്നെ കൂട് സ്ഥാപിച്ചു. പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനേ തുടർന്നും ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടിതിനാലുമാണ് റിപ്പോർട്ടുകൾ പരിഗണിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റും കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഗംഗ സിംഗ് കൂട് സ്ഥാപിക്കാൻ ഉത്തരവ് നൽകിയത്.
പുലിയെ പിടിച്ച് സുരക്ഷിതമായി കാട്ടിൽ തിരികെ അയയ്ക്കുന്നതിനായി വനപ്രദേശത്തിനു വെളിയിൽ പുലിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ട സ്ഥലങ്ങളിലാണ് കൂടുകൾ സ്ഥാപിക്കുന്നത്. കൊല്ലം സതേൺ സോൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോന്നി അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ സഹായത്തോടെ കോന്നി ഡിഎഫ്ഒ ഇതിനു നേതൃത്വം നൽകും.

വിഷയം നിയമസഭയിൽ ഉന്നയിച്ച്
ജനീഷ് കുമാർ എംഎൽഎ

കോന്നി: കലഞ്ഞൂർ മേഖലയിലെ ജനവാസ മേഖലയിൽ പുലിയെ കണ്ട സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാർ എംഎൽഎ ഇന്നലെ നിയമസഭയിൽ ചോദ്യോത്തര വേളയിൽ വനംമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാടിറങ്ങിയ മൃഗങ്ങൾ ശല്യക്കാരായി മാറുന്നുണ്ടെന്നും ഓരോ പ്രദേശത്തെയും സാഹചര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍റെ മറുപടി. മയക്കു വെടി വയ്ക്കുന്നതും കൂട് വയ്ക്കുന്നതും പരിശോധിക്കും.
ആവശ്യമായ സാഹചര്യങ്ങളിൽ അനുമതി ഇല്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
കലഞ്ഞൂർ പഞ്ചായത്തിലെ 3,4,5,10,11 വാർഡുകളിൽ പുലിയുടെ സാന്നിധ്യം മൂലം ജനങ്ങൾ ഭീതിയിലാണെന്ന് എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാട്ടി. വനം വകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാൽ അടിയന്തരമായി കൂട് സ്ഥാപിക്കുകയും ഒപ്പം പ്രദേശത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രവർത്തനങ്ങളും വനം വകുപ്പിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നുമായിരുന്നു ജനീഷ് കുമാർ ആവശ്യപ്പെട്ടത്.