കരിങ്ങാലി പുഞ്ച: കർഷകർക്കായി കൃഷി വകുപ്പ് പദ്ധതികൾ
Saturday, May 22, 2021 10:46 PM IST
പന്തളം: പ്രകൃതി ദുരന്തങ്ങളിൽ കരിങ്ങാലി പുഞ്ചയിലെ കൃഷിനാശം നേരിടാൻ വിവിധ പദ്ധതികളുമായി കൃഷി വകുപ്പ്. വലിയകൊല്ല, വാരുകൊല്ല, ചിറ്റിലപ്പാടം എന്നീ പാടശേഖരങ്ങൾക്കാണു പദ്ധതി നടപ്പാക്കുന്പോൾ ഏറെ പ്രയോജനമുണ്ടാകുകയെന്ന് പന്തളം കൃഷി ഓഫീസർ സൗമ്യ ശേഖർ പറഞ്ഞു.

വറുതിയിൽ വെള്ളമെത്തിക്കുന്നതും വർഷ കാലത്ത് പുഞ്ചയിൽ നിന്നും വെള്ളമൊഴുക്കിക്കളയുന്നതുമാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനാണ് പദ്ധതിയിൽ പ്രാധാന്യം നല്കിയിരിക്കുന്നത്. ഇതിനായി കനാലുകൾ നവീകരിക്കുക, പന്പുകൾ സ്ഥാപിക്കുക എന്നിവയ്ക്കാണു പ്രാധാന്യം നൽകിയിരിക്കുന്നത്.

പന്പുകൾ പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതിയും എത്തിക്കും.വേനലിൽ കൃഷിക്കു ജലസേചനത്തിനായി വലിയകൊല്ല പാടശേഖരത്തിനു സമീപം പുതുവനയിൽ 30 എച്ച്പി സബ്മേഴ്സിബിൾ പന്പും പെരുംതുരുത്തിനു സമീപം 20 എച്ച്പിയുടെ ഇറിഗേഷൻ പന്പും സ്ഥാപിക്കും. ചിറ്റിലപ്പാടത്തും സബ്മേഴ്സിബിൾ പന്പ് സ്ഥാപിക്കും.മഴക്കാലത്ത് വലിയകൊല്ലയിൽ നിന്നും വാരു കൊല്ലയിൽ നിന്നും കരിങ്ങാലി തോട്ടിലേക്കു വെള്ളമൊഴിച്ചു വിടുന്നതിനായി പുതുവനപടിയിൽ 10 എച്ച്പിയുടെ രണ്ടു പന്പുകൾ സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്.

വലിയ തോട്ടിലേക്കു മുണ്ടൻതോടെത്തിച്ചേരുന്നിടത്തു ചീപ്പ് സ്ഥാപിക്കും. ചിറ്റിലപ്പാടത്തു നിന്നും വെള്ളമൊഴുക്കി കളയുന്നതിനായി 42 എച്ച്പി പന്പും സ്ഥാപിക്കും. പന്പുകൾ പ്രവർത്തിപ്പിക്കുന്നതിനായി ത്രീ ഫേസ് കണക്ഷനും എത്തിക്കും. പെരുന്തുരുത്തിൽ നിന്നും പൂഴിച്ചാൽ വരെ 500 മീറ്ററും ഇരട്ടടി തോടിൽ പുതുവന പടിഞ്ഞാറു വരെ 350 മീറ്ററും കനാൽ നവീകരിക്കും.
ഇരട്ടടി തോടിനു കുറുകെ റാന്പോടുകൂടിയ കലുങ്കും പണിയും. ചിറ്റിലപ്പാടത്ത് ജലസേചനത്തിനായി തോടിന്‍റെ വശങ്ങൾ കെട്ടും.വലിയകൊല്ല, വാരുകൊല്ല എന്നിവിടങ്ങളിലേക്കായി മൂന്ന് പവർ ടില്ലറുകളും ഒരു ട്രാക്ടറും വാങ്ങും.

മെഷീനറി ഷെഡ്ഢിനായി 10 സെന്‍റ് സ്ഥലം വാടകയ്ക്കെടുത്തിട്ടുണ്ട്. വട്ടച്ചാൽ ഭാഗത്ത് ഇരട്ടടി പന്പു മുതൽ പുതുവന പടിഞ്ഞാറു വരെ ട്രാക്ടർ പോകുന്നതിനുള്ള വഴിയും പദ്ധതിയിലുണ്ട്. രാഷ്ട്രീയ കൃഷി വികാസ് യോജന (ആർകെവിവൈ) പദ്ധതിയിലുൾപ്പെടുത്തിയാണു പദ്ധതികൾ നടപ്പിലാക്കുക. വലിയകൊല്ല, വാരുകൊല്ല എന്നിവിടങ്ങൾക്കായി 70 ലക്ഷം രൂപയുടെയും, ചിറ്റിലപ്പാടത്തിനായി 80 ലക്ഷം രൂപയുടെയും പദ്ധതികളാണു തയാറാക്കിയിട്ടുള്ളത്. കഴിഞ്ഞ മാർച്ച് ആദ്യം പദ്ധതി സമർപ്പിച്ചു.

ഇനി സംസ്ഥാന തലത്തിൽ സ്ക്രീനിംഗ് കമ്മിറ്റി കൂടി അംഗീകരിക്കണം. അതിനു ശേഷമേ നടപടികൾ പൂർത്തിയാകൂ. പദ്ധതി പൂർത്തിയായാൽ പ്രതിവർഷം രണ്ടുതവണയും കൃഷിയിറക്കാൻ കഴിയുമെന്നും കൃഷി ഓഫീസർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ മഴയിലുണ്ടായ കൃഷിനാശം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പുഞ്ച സന്ദർശിച്ചു വിലയിരുത്തിയിരുന്നു. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തിരമായി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു സംഘം കർഷകരെ അറിയിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ അനില മാത്യുവിന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ഡയറക്ടർമാരായ ജാൻസി കെ. കോശി, ലൂയിസ് മാത്യു, പന്തളം കൃഷി ഓഫീസർ സൗമ്യ ശേഖർ, അസിസ്റ്റന്‍റ് കൃഷി ഓഫീസർമാരായ പോൾ പി. ജോസഫ്, ബിജുകുമാർ, പാഡി മാർക്കറ്റിംഗ് ചുമതലയുള്ള കൃഷി അസിസ്റ്റന്‍റുമാരായ കെ. രഘുനാഥ്, ഷിബു കെ.സി. എന്നിവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.