സ്ഥാനാർഥികൾ എന്തു പറയുന്നു....
Saturday, May 1, 2021 10:35 PM IST
ആറന്മുള ‌
കെ.ശിവദാസൻ നായർ (യുഡിഎഫ്) ‌
യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുള്ളതായി തെരഞ്ഞെടുപ്പ് വേളയിൽത്തന്നെ ബോധ്യമായതാണ്. ആറന്മുളയിൽ ഒരു മാറ്റം വോട്ടർമാർ ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫ് വിരുദ്ധവികാരം ശക്തമാണ്. ‌
‌‌വീണാ ജോർജ് (എൽഡിഎഫ്) ‌
ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിക്കും. സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. സ്ത്രീ വോട്ടർമാരുടെ പിന്തുണ ആറ·ുളയിൽ എൽഡിഎഫിനു വർധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമായ ഒരു മുന്നേറ്റം മണ്ഡലത്തിലുണ്ടായി.
ബിജു മാത്യു (എൻഡിഎ) ‌
വലിയ സാധ്യതയാണ് എൻഡിഎയ്ക്ക് ആറന്മുളയിലുള്ളത്. വോട്ടർമാർ ഇത്തവണ എൻഡിഎയെ പിന്തുണച്ചിട്ടുണ്ടാകുമെന്നാണ് വിശ്വാസം. ‌
‌റാന്നി ‌
‌റിങ്കു ചെറിയാൻ (യുഡിഎഫ്) ‌
പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കും. മണ്ഡലം ഇക്കുറി യുഡിഎഫിന് അനുകൂലമാണ്. മണ്ഡലം തിരിച്ചുപിടിക്കും. ‌
‌പ്രമോദ് നാരായണ്‍ (എൽഡിഎഫ്) ‌
റാന്നിയിൽ എൽഡിഎഫ് ചരിത്രം ആവർത്തിക്കും. മണ്ഡലം ഇക്കുറിയും എൽഡിഎഫിനൊപ്പമാണ്. അഭിമാനകരമായ ഭൂരിപക്ഷത്തിലാകും വിജയം. ‌
‌കെ.പദ്മകുമാർ(എൻഡിഎ) ‌
വിജയ പ്രതീക്ഷയാണുള്ളത്. റാന്നി മണ്ഡലം ഇക്കുറി ചരിത്രം തിരുത്തിക്കുറിക്കും. എൻഡിഎയെ ജനങ്ങൾ അംഗീകരിക്കുന്ന തെരഞ്ഞെടുപ്പാണിത്. ‌
‌അടൂർ ‌
‌എം.ജി. കണ്ണൻ (യുഡിഎഫ്) ‌
അടൂരിൽ ഇത്തവണ യുഡിഎഫ് തരംഗമാണ്. വിജയം നേടുമെന്നതിൽ സംശയമില്ല. എല്ലാ ഭാഗത്തുനിന്നും അനുകൂല നിലപാടുകളാണുണ്ടായത്. ‌
‌ചിറ്റയം ഗോപകുമാർ (എൽഡിഎഫ്) ‌
അട്ടിമറി അടൂരിൽ നടക്കില്ല. നൂറ് ശതമാനം വിജയം ഉറപ്പ്. കഴിഞ്ഞ തവണത്തേതിനേക്കാൾ അടൂരിൽ ഭൂരിപക്ഷം വർധിപ്പിക്കും. ‌
‌പന്തളം പ്രതാപൻ (എൻഡിഎ) ‌
വിജയിക്കുമെന്ന് തികഞ്ഞ പ്രതീക്ഷയാണുള്ളത്. ഇത്തവണ അടൂരിൽ മാറ്റമുണ്ടാകും. സാധ്യതകൾ എൻഡിഎയ്ക്ക് അനുകൂലമാണ്. ‌
‌തിരുവല്ല ‌‌
കുഞ്ഞുകോശി പോൾ (യുഡിഎഫ്) ‌
മൂവായിരത്തിൽ കുറയാത്ത ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവല്ല ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. വോട്ടിനു ശേഷം സാധാരണക്കാർ ഇതു പ്രകടമാക്കുകയും ചെയ്തു. ‌
മാത്യു ടി.തോമസ് (എൽഡിഎഫ്) ‌
പതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. തിരുവല്ലയിലെ വോട്ടർമാരുടെ മനസ് എൽഡിഎഫിനൊപ്പമാണ്. ‌
‌അശോകൻ കുളനട (എൻഡിഎ) ‌
ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. വികസന കാഴ്ചപ്പാടാണ് എൻഡിഎ അവതരിപ്പിച്ചത്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ‌
‌കോന്നി ‌
‌റോബിൻ പീറ്റർ (യുഡിഎഫ്) ‌
കോന്നി ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കും. വിജയം യുഡിഎഫിനൊപ്പമാണ്. വികസനം വരണമെങ്കിൽ യുഡിഎഫ് ജയിക്കണമെന്ന ചിന്തയിലാണ് ജനങ്ങൾ വോട്ടു ചെയ്തത്
കെ.യു. ജനീഷ്കുമാർ (എൽഡിഎഫ്) ‌
കോന്നി എൽഡിഎഫിനൊപ്പം തന്നെ നിൽക്കും. ഭൂരിപക്ഷം ഏഴായിരം കടക്കുമെന്നാണ് വിശ്വാസം. എൽഡിഎഫിന്‍റെ ജനക്ഷേമ പദ്ധതികൾക്ക് ജനങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. ‌
‌കെ.സുരേന്ദ്രൻ (യുഡിഎഫ്) ‌
എൻഡിഎ വിജയ പ്രതീക്ഷയിലാണ്.
മാറ്റത്തിനും വികസനത്തിനും കോന്നിയിലെ ജനങ്ങൾ വോട്ടു ചെയ്തിട്ടുണ്ട്.
എൻഡിഎ വരണമെന്ന വോട്ടർമാരുടെ ആഗ്രഹം പ്രചാരണത്തിൽ പ്രകടമായിരുന്നു. ‌