അഞ്ച് മണ്ഡലങ്ങൾ, 39 സ്ഥാനാർഥികൾ, യന്ത്രത്തിൽ 7,08,154 വോട്ടുകൾ
പത്തനംതിട്ട: ഏപ്രിൽ ആറിന് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി വിധിയെഴുതിയ 7,08,154 വോട്ടുകൾ ഇന്ന് വോട്ടിംഗ് യന്ത്രത്തിൽ തെളിയും.
ജില്ലയിൽ 10,54,100 വോട്ടർമാരാണ് ആകെയുണ്ടായിരുന്നത്. ഇവരിൽ 7,08,154 പേർ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തു. 1530 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. ആബ്സന്റീസ് വിഭാഗത്തിൽ 20214 തപാൽ വോട്ടുകളായി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലും സർവീസ് വോട്ടർമാരിലും ഇന്നലെവരെ ലഭിച്ചത് 6132 വോട്ടുകളാണ്. ഇതുൾപ്പെടെ ഇന്നലെ വൈകുന്നേരം വരെ 7,34,500 വോട്ടുകളാണ് വിധി നിർണായകമായിട്ടുള്ളത്. അഞ്ച് നിയോജകമണ്ഡലങ്ങളിലായി 39 സ്ഥാനാർഥികളാണ ്മത്സരരംഗത്തുണ്ടായിരുന്നത്. ഇവരിൽ മൂന്ന് മുന്നണി സ്ഥാനാർഥികൾ തമ്മി്ലായിരുന്നു അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രധാന മത്സരം.
ആറന്മുള, അടൂർ മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്കുണ്ടായിരുന്നവ അപരൻമാരും തിരുവല്ലയിൽ സ്വതന്ത്രനായിരുന്ന തോമസ് മാത്യുവും നേടുന്ന വോട്ടുകൾ നിർണായകമാകും.തിരുവല്ലയിൽ 1,34469, റാന്നി - 1,23,594, ആറന്മുള - 1,55,370, കോന്നി - 1,44,794, അടൂർ - 1,49,927 എന്നിങ്ങനെയാണ് വോട്ടിംഗ് യന്ത്രത്തിൽ പോൾ ചെയ്തിരിക്കുന്ന വോട്ടുകൾ.
സ്പെഷൽ ബാലറ്റിൽ 20,214 വോട്ടുകൾ, തപാൽ ബാലറ്റ് 6132 ലഭിച്ചു
പത്തനംതിട്ട: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവീസ് വോട്ടുകൾ ഉൾപ്പെടെ ഇതേവരെ ലഭ്യമായത് 6132 തപാൽ വോട്ടുകൾ. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഏർപ്പെടുത്തിയ ആബ്സന്റീസ് സ്പെഷൽ ബാലറ്റിലൂടെ 80 വയസിന് മുകളിൽ പ്രായമുള്ളവരുടെ 17,915 വോട്ടുകളും 1804 ഭിന്നശേഷി വോട്ടുകളും, 16 അവശ്യസേവന വിഭാഗത്തിൽനിന്ന് 495 പേർ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
നിയോജകമണ്ഡലം, ലഭിച്ച പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം (സർവീസ് വോട്ട് ഉൾപ്പടെ), 80 വയസിന് മുകളിൽ പ്രായമുള്ളവരുടെ വോട്ടുകൾ, ഭിന്നശേഷി വോട്ടുകൾ, അവശ്യസേവന വിഭാഗം എന്നിവ ക്രമത്തിൽ :
തിരുവല്ല 360, 3914, 368, 31
റാന്നി 959, 2834, 358, 52
ആറന്മുള 1717, 4629, 419, 109
കോന്നി 1785, 3492, 243, 110
അടൂർ 1311, 3046, 416, 193