16 പഞ്ചായത്തുകളിലെയും നിരോധനാജ്ഞ ദീർഘിപ്പിച്ചു ‌
Saturday, May 1, 2021 10:35 PM IST
പത്തനംതിട്ട: കോവിഡ് രോഗവ്യാപനം തടയുവാൻ പത്തനംതിട്ട ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ദീർഘിപ്പിച്ച് ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.
മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കൽ, ആറന്മുള, കോയിപ്രം, ഇരവിപേരൂർ, അയിരൂർ, റാന്നി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം ഗ്രാമപഞ്ചായത്തുകളിൽ വിവിധ തീയതികളിൽ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞയാണ ഒന്പതിന് അർധരാത്രി വരെ ദീർഘിപ്പിച്ച് ഉത്തരവായത്.
അഞ്ചോ അതിലധികമോ ആളുകൾ ഈ പ്രദേശങ്ങളിൽ കൂട്ടം കൂടുന്നത് നിരോധിച്ചു. ‌
നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുളള എല്ലാ പഞ്ചായത്തുകളിലും അവശ്യമേഖലയിൽ ഉൾപ്പെടാത്ത എല്ലാ കടകളും അടച്ചിടണം. പലചരക്ക്, പച്ചക്കറി, പാൽ, മൽസ്യം, മാംസം, റേഷൻ കടകൾ, സിവിൽ സപ്ലൈസ് ഒൗട്ട്ലെറ്റുകൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കാണ് പ്രവർത്തിക്കാനാകുന്നത്.‌
ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറിയായി മാത്രം ഭക്ഷണം നൽകാം.
ബാങ്കുകളുടെ സേവനം, ആശുപത്രി, വ്യവസായ ശാലകൾ, എ.ടി.എം, പെട്രോൾ പന്പ്, ആംബുലൻസ് എന്നിവയുടെ പ്രവർത്തനം, എൽപിജി വിതരണം, ടെലികോം, ഇന്‍റർനെറ്റ് സേവനങ്ങൾ തുടങ്ങിയ തടസപ്പെടരുത്.
സിനിമ ഹാളുകൾ, ബാറുകൾ, സ്പോർട്ട് കോംപ്ലക്സുകൾ, ജിം, സ്പാ, സ്വിമ്മിംഗ് പൂൾ, എന്‍റർടെയ്ൻമെന്‍റ് പാർക്കുകൾ എന്നിവ തുറക്കാൻ പാടില്ല. ഹോട്ടലുകൾ രാത്രി 7.30നുമുന്പായി അടക്കണം.
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ഒത്തുചേരലുകളും, ഇൻഡോർ, ഔട്ട്ഡോർ ഷൂട്ടിങ്ങുകളും നിരോധിച്ചിട്ടുണ്ട്. ‌
കണ്ടെയ്ൻമെന്‍റ് സോണിൽ കൂടുതൽ പ്രദേശങ്ങൾ ‌‌
പത്തനംതിട്ട: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കണ്ടെയ്ൻമെന്‍റ് സോണ്‍ നിയന്ത്രണം.‌
ഏറത്ത് ഗ്രാമപഞ്ചായത്ത് വാർഡ് ആറ് (നടക്കാവ് ഭാഗം, പ്രത്യാശാ ഭവൻ), കൊറ്റനാട് വാർഡ് അഞ്ച് (പുത്തൂർമുക്ക്, ഐപിസി ഹാൾ മുതൽ നടയ്ക്കൽ കോളനി പ്രദേശം, നെടുപുറത്തടം ഭാഗം), കോന്നി വാർഡ് മൂന്ന് (ഈസ്റ്റ് മുക്ക്, ചുരവേലിപ്പടി ഭാഗം മുതൽ ചെമ്മണിത്തോട്ടം ഭാഗം വരെ ), വാർഡ് എട്ട് (പയ്യനാമണ്‍ ജംഗ്ഷൻ, ഗവണ്‍മെന്‍റ് യുപി സ്കൂൾ എതിർ വശം , വഞ്ചിപ്പടി വരെയുള്ള ഭാഗം ), സീതത്തോട് വാർഡ് ഒന്ന് (കോട്ടമണ്‍ പാറ മുഴുവനും), വാർഡ് 12 (മൂന്ന് കല്ല് മുഴുവനും), വാർഡ് 11 (സീതത്തോട് മാർക്കറ്റ് ഭാഗം), പ്രമാടം വാർഡ് രണ്ട് , നാല് മുഴുവനായും എന്നീ പ്രദേശങ്ങളിൽ ഏഴ് ദിവസത്തേക്ക് കണ്ടെയ്ൻമെന്‍റ് സോണ്‍ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാകളക്ടർ ഉത്തരവായി. ‌