ചികിത്സയിലുള്ളവരുടെ എണ്ണം 10,000 കടന്നു ‌
Saturday, May 1, 2021 10:35 PM IST
പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ 1065 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 1010 പേരും സന്പർക്കബാധിതരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒന്പതു പേരുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ശതമാനമാണ്. ‌
പുതുതായി രോഗം ബാധിച്ചവരിൽ നഗരസഭകളിൽ ‌
അടൂര്‍ 36, പന്തളം 47, പത്തനംതിട്ട 41, തിരുവല്ല 68 എന്നിങ്ങനെയാണ് കണക്ക്. ഗ്രാമപഞ്ചായത്തുകളിൽ ആനിക്കാട് 40, ആറന്മുള 12, അരുവാപ്പുലം 33, അയിരൂര്‍ 20, ചെന്നീര്‍ക്കര 6, ചെറുകോല്‍ 6, ചിറ്റാര്‍ 23, ഏറത്ത് 25, ഇലന്തൂര്‍ 8, ഏനാദിമംഗലം 22, ഇരവിപേരൂര്‍ 31, ഏഴംകുളം 34, എഴുമറ്റൂര്‍ 26, കടമ്പനാട് 22, കടപ്ര 24, കലഞ്ഞൂര്‍ 18, കല്ലൂപ്പാറ 36, കവിയൂര്‍ 25, കൊടുമണ്‍ 17, കോയിപ്രം 14, കോന്നി 30, കൊറ്റനാട് 2, കോട്ടാങ്ങല്‍ 16, കോഴഞ്ചേരി 5, കുളനട 9, കുന്നന്താനം 28, കുറ്റൂര്‍ 2, മലയാലപ്പുഴ 9, മല്ലപ്പളളി 43, മല്ലപ്പുഴശ്ശേരി 9, മെഴുവേലി 5, മൈലപ്ര 4, നാറാണംമൂഴി 4, നാരങ്ങാനം 6, നെടുമ്പ്രം 8, നിരണം 12, ഓമല്ലൂര്‍ 3, പള്ളിക്കല്‍ 39, പന്തളം-തെക്കേക്കര 6, പെരിങ്ങര 22, പ്രമാടം 21, പുറമറ്റം 24, റാന്നി 17, റാന്നി-പഴവങ്ങാടി 6, റാന്നി-അങ്ങാടി 6, റാന്നി-പെരുനാട് 15, സീതത്തോട് 13, തണ്ണിത്തോട് 11, തോട്ടപ്പുഴശേരി 21, തുമ്പമണ്‍ 5, വടശേരിക്കര 5, വളളിക്കോട് 11, വെച്ചൂച്ചിറ 14 എന്നിങ്ങനെയും പുതിയ രോഗബാധിതരുണ്ട്. ‌
ജില്ലയില്‍ ഇതേവരെ 76928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 69982 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ‌
ഇന്നലെ 815 പേര്‍ രോഗമുക്തരായി. 65818 പേർ നിലവിൽ രോഗമുക്തരായി. 10872 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ‌
24265പേര്‍ നിരീക്ഷണത്തിലാണ്.‌
ഇന്നലെ 4905 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2627 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ‌
‌മരണനിരക്ക് ഉയരുന്നു, ഇന്നലെ മാത്രം 10 പേർ മരിച്ചു ‌
‌ കോവിഡ് ബാധിതരായ 10 പേരുടെ മരണമാണ് ഇന്നലെ ജില്ലയിൽ റിപ്പോർട്ടു ചെയ്തത്.
ഇതര രോഗങ്ങൾ മൂലമുള്ള സങ്കീർണതകളാണ് ഇവരുടെ മരണകാരണമായി വിലയിരുത്തുന്നത്.
തിരുവല്ല സ്വദേശിനി(74) , ഓമല്ലൂര്‍ സ്വദേശി (58), ചെന്നീര്‍ക്കര സ്വദേശി (58), നിരണം സ്വദേശിനി (96), പ്രമാടം സ്വദേശി (60), ആറന്മുള സ്വദേശിനി(70), കോന്നി സ്വദേശി (85), ആനിക്കാട് സ്വദേശി (71), കോയിപ്രം സ്വദേശിനി(60), കടപ്ര സ്വദേശിനി എന്നിവരുടെ മരണമാണ് റിപ്പോർട്ടു ചെയ്തത്. ‌