യുഡിഎഫിനു പ്രതീക്ഷ മൂന്ന് മണ്ഡലങ്ങളിൽ, അഞ്ചും ഉറപ്പിച്ച് എൽഡിഎഫ്, കോന്നി ഒപ്പം പോരുമെന്ന് എൻഡിഎ ‌
Saturday, May 1, 2021 10:35 PM IST
പത്തനംതിട്ട: ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾ ഉറപ്പായി വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എൽഡിഎഫാകട്ടെ അഞ്ച് മണ്ഡലങ്ങളും ഇത്തവണ ഒപ്പമുണ്ടാകുമെന്ന് കരുതുന്നു. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ ബിജെപി ഇപ്പോഴും വിജയ പ്രതീക്ഷയിലുമാണ്.എക്സിറ്റ്പോളുകൾ ജില്ലയിൽ എൽഡിഎഫിനാണ് മുൻതൂക്കം പ്രവചിച്ചതെങ്കിലും അത്രകണ്ട് വിട്ടുകൊടുക്കാൻ യുഡിഎഫ് തയാറല്ല. രാഷ്ട്രീയ സാഹചര്യം അനുകൂലമായിരുന്നുവെന്ന് യുഡിഎഫ് കരുതുന്നു. റാന്നി, കോന്നി, ആറന്മുള എന്നിവയാണ് യുഡിഎഫ് ഉറപ്പിച്ചു പറയുന്ന മണ്ഡലങ്ങൾ. കേരള കോണ്‍ഗ്രസ് മത്സരിച്ച തിരുവല്ലയും അടൂരും അട്ടിമറിയിലൂടെ ഒപ്പം നിന്നാൽ അത്ഭുതപ്പെടാനില്ലെന്നും യുഡിഎഫ് നേതാക്കൾ കരുതുന്നു.‌
എന്നാൽ എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ സാഹചര്യം അനുകൂലമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. സ്ഥാനാർഥികളുടെ മികവും അടിയൊഴുക്കുകളുമാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. കൈവിടുമെന്ന് കരുതിയ റാന്നിയിൽ അടിയൊഴുക്കുകൾ എൽഡിഎഫിന് അനുകൂലമായിരുന്നുവെന്ന് വിലയിരുത്തുന്നു. യുഡിഎഫ് സ്ഥാനാർഥിയ്ക്കെതിരെ ഉയർന്ന വികാരങ്ങളും രാഷ്ട്രീയമായി അവസനനിമിഷം ഉണ്ടായ അടിയൊഴുക്കും ഗുണം ചെയ്തുവെന്നാണ് എൽഡിഎഫ് പക്ഷം.‌
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇരുമുന്നണികളുടെയും ജയപരാജയങ്ങൾ തീരുമാനിക്കുന്ന ഘടകമായി ബിജെപി വോട്ടുകൾ മാറും. 20116നു സമാനമായ രീതിയിൽ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ നേടിയാൽ അത് എൽഡിഎഫിന് ഗുണകരമാകും. ആറന്മുള, തിരുവല്ല മണ്ഡലങ്ങളിൽ ബിജെപി വോട്ടുകളിൽ കുറവുണ്ടാകുമോയെന്നതാണ് രാഷ്ട്രീയമായി ഉറ്റുനോക്കുന്നത്. ഇതുണ്ടായില്ലെങ്കിൽ യുഡിഎഫിനു പ്രതീക്ഷ ഗുണം കിട്ടില്ല.
സംസ്ഥാന പ്രസിഡന്‍റ് മത്സരിച്ച കോന്നിയിലും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും വോട്ടുകളിൽ കുറവുണ്ടാകാതിരിക്കാനാണ് ബിജെപി ശ്രമിച്ചിട്ടുള്ളത്. ശബരിമല സ്ത്രീപ്രവേശന വിഷയം കത്തിനിന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രനു ലഭിച്ച വോട്ടുകൾ ഇത്തവണ നിലനിർത്താനായില്ലെങ്കിലും 2016 നിയമസഭ തെരഞ്ഞെടുപ്പ് നിലയിലേക്കെങ്കിലും വോട്ടുകൾ വാങ്ങുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ക്രിസ്ത്യൻ സമുദായത്തിൽ നിന്നു സ്ഥാനാർഥിയെ മത്സരിപ്പിച്ച ആറന്മുളയിൽ അടക്കം ബിജെപി നേടുന്ന വോട്ടുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ വോട്ടുകൾ പരമാവധി ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം. ഇതു സാധ്യമായാൽ 2016 ഫലം ജില്ലയിൽ ആവർത്തിക്കാം. അന്ന് കോന്നി ഒഴികെ മണ്ഡലങ്ങൾ എൽഡിഎഫിനു ലഭിച്ചതാണ്. ‌
‌ബാബു ജോർജ് ‌ (ഡിസിസി പ്രസിഡന്‍റ്)
അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് ഉജ്വല വിജയം നേടും. എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല. യാഥാർഥ്യം അതിനപ്പുറമാണ്. ‌
സംഘടനാപരമായ പോരായ്മകൾ എല്ലാം പരിഹരിച്ചാണ് യുഡിഎഫ് പോരാടിയത്. എൽഡിഎഫിന്‍റെ തകർച്ചയുടെ തുടക്കമായിരിക്കും തെരഞ്ഞെടുപ്പുഫലം. ബിജെപിക്ക് ജില്ലയിൽ സ്ഥാനമില്ല. ‌
‌കെ.പി. ഉദയഭാനു ‌ (സിപിഎം ജില്ലാ സെക്രട്ടറി)
അഞ്ച് മണ്ഡലങ്ങളും നിലനിർത്താൻ കഴിയും. എൽഡിഎഫ് സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ ജില്ലയിലെ ജനങ്ങളും അംഗീകരിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇതിന്‍റെ തെളിവാണ്. യുഡിഎഫ് വലിയ തകർച്ചയെ നേരിടും. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് ജില്ലയിൽ സ്ഥാനമുണ്ടാകില്ല. ‌
വിജയകുമാർ മണിപ്പുഴ ‌(ബിജെപി ജില്ലാ ജനറൽ സെക്രട്ടറി)
ജില്ലയിൽ എൻഡിഎയ്ക്ക് വിജയ പ്രതീക്ഷയുണ്ട്. കേന്ദ്രസർക്കാരിന്‍റെ ഭരണ നേട്ടങ്ങൾക്ക് ജനങ്ങൾ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സംസ്ഥാന പ്രസിഡന്‍റ് മത്സരിച്ച കോന്നിയിൽ ഏറെ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ബിജെപി വോട്ടുകളിൽ യാതൊരു അടിയൊഴുക്കുകളും ഉണ്ടായിട്ടില്ല. ‌