‌പ്രതീക്ഷകൾ കൈവിടാതെ നേതാക്കളും; ആഘോഷങ്ങൾ വേണ്ടെന്ന് പൊതുധാരണ ‌
Saturday, May 1, 2021 10:35 PM IST
പത്തനംതിട്ട: ഫലം അറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുന്പോഴും സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും പ്രതീക്ഷ കൈവിടുന്നില്ല.
എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നെങ്കിലും ഇതിൽ അമിത പ്രതീക്ഷയോ നിരാശ യോ സ്ഥാനാർഥികൾ പ്രകടി പ്പിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
വോട്ടെടുപ്പിനുശേഷം ബൂത്തുകളിൽ നിന്നും തങ്ങളുടെ ഏജന്‍റുമാരും പ്രവർത്തകരും നൽകിയിട്ടുള്ള കണക്കുകളിലാണ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർഥികളുടെ പ്രതീക്ഷ.
ഈ കണക്കിൽ ഊന്നിയ കണക്കെടുപ്പുകൾ രാഷ്ട്രീയകക്ഷികളും നടത്തിയിരുന്നു.
സ്ഥാനാർഥികളും മുന്നണി നേതാക്കളും ഇന്ന് ആദ്യഘട്ട ഫലസൂചനകൾ വീടുകളിൽ ഇരുന്നുതന്നെ നിരീക്ഷിക്കും.
പിന്നീട് പാർട്ടി ഓഫീസു കളിലേക്ക് വരാനാണ് സാധ്യ ത.‌
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും കോടതിയുടെ യും ഇടപെടലുകളും നിർദേശങ്ങളും ഉള്ളതിനാൽ വിജയാഘോഷങ്ങൾ ഒഴിവാക്കിയിട്ടു ണ്ട്.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കാനുള്ള നിർദേശം മൂന്ന് മുന്നണികളും നൽകിക്കഴിഞ്ഞു.
പാർട്ടി ഓഫീസുകളിലും ആഘോഷങ്ങൾ ഉണ്ടാകില്ല.
ഓഫീസുകളിലും വോട്ടെണ്ണൽ കേന്ദ്രത്തിനു സമീപവും ആൾക്കൂട്ടം ഒഴിവാക്കിയിട്ടുമുണ്ട്. ‌