കുന്നന്താനത്തെ പ്ലാന്‍റിൽ നിന്ന് ഓക്സിജൻ നീക്കമില്ല
Saturday, May 1, 2021 10:35 PM IST
കുന്നന്താനം: ഓക്സിജൻ ആവശ്യകത വർധിച്ച സാഹചര്യത്തിലും ജില്ലയിലെ ഏക സംഭരണ, വിതരണ കേന്ദ്രമായ കുന്നന്താനത്തെ പ്ലാന്‍റ് സ്തംഭനത്തിൽ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ ആവശ്യകത വർധിച്ചിരിക്കുകയാണ്.‌

കുന്നന്താനം വ്യവസായ പാർക്കിലാണ് ഓക്സിജൻ പ്ലാന്‍റ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ആശുപത്രികളിലും ഓക്സിജൻ സിലിണ്ടർ ആവശ്യമായിട്ടുള്ള മറ്റു സ്ഥാപനങ്ങളിലേക്കും സിലിണ്ടറുകളിലും ക്രയോജനിക് ടാങ്കുകളിലും വാതകം എത്തിച്ചിരുന്നത് കുന്നന്താനം പ്ലാന്‍റിൽ നിന്നായിരുന്നു.

എന്നാൽ ക്രയോജനിക് ടാങ്കിൽ ഇന്ധനം തീർന്നതുമൂലം രണ്ടാഴ്ചയായി കുന്നന്താനത്തെ പ്ലാന്‍റ് അടച്ചിട്ടിരിക്കുകയാണ്.‌

പ്രതിദിനം ആയിരത്തോളം സിലിണ്ടറുകൾ നിറയ്ക്കാനും ആവശ്യക്കാർക്ക് എത്തിക്കാനുമാകും. 20000 ലിറ്ററാണ് സംഭരണശേഷി.

പാലക്കാട് കഞ്ചിക്കോട് ഇനോക്സ്, സതേണ്‍ എയർ, ചവറ കഐംഎംഎൽ സ്ഥാപനങ്ങളാണ് കുന്നന്താനത്തെ പ്ലാന്‍റിലേക്ക് ഓക്സിജൻ എത്തിച്ചിരുന്നത്. ‌

എന്നാൽ ആവശ്യകത ഏറിയതോടെ ഇവിടേക്ക് ലോറികൾ വരാതായി. സംഭരണശേഷിയുടെ ചെറിയ ശതമാനമെങ്കിലും എത്തിക്കാനായാൽ ആവശ്യക്കാർക്ക് ഫലപ്രദമായ തോതിൽ ഇവിടെനിന്ന് ഓക്സിജൻ എത്തിക്കാനാകും.

മൈനസ് 183 ഡിഗ്രിയിൽ കൈകാര്യം ചെയ്യുന്ന ക്രയോജനിക് സംവിധാനം 15 ദിവസമായി നിശ്ചലമാണ്. ഇത് പുനരാരംഭിക്കണമെങ്കിൽ സംഭരണശേഷിയുടെ ഒന്നര ഇരട്ടി ഓക്സിജൻ വേണ്ടിവരും. ദ്രവരൂപത്തിൽ എത്തിക്കുന്ന ഓക്സിജൻ വാതകരൂപത്തിലാക്കി സിലിണ്ടറുകളിൽ നിറച്ചാണ് ആശുപത്രി ഐസിയുകളിലേക്കും മറ്റും കുന്നന്താനം പ്ലാന്‍റിൽ നിന്നു നൽകിവന്നത്. ‌

കേരളത്തിലെ മറ്റ് എയർ സെപ്പറേഷൻ പ്ലാന്‍റുകളിൽ മണിക്കൂറിൽ പരമാവധി 15 സിലിണ്ടറുകൾ നിറയ്ക്കുന്പോൾ കുന്നന്താനം ഓസോണ്‍ ഗ്യാസ് കന്പനിയിൽ നിന്ന് 40 സിലിണ്ടർ വരെ ലിക്വിഡ് ഓക്സിജൻ നിറയ്ക്കാനുള്ള ശേഷിയുണ്ട്.

സാധാരണ ഒരു രോഗിക്ക് മിനിറ്റിൽ അഞ്ച് ലിറ്റർ ഓക്സിജൻ ആവശ്യമായിട്ടുണ്ടെങ്കിൽ കോവിഡ് ബാധിച്ച ഒരാൾക്ക് മിനിറ്റിൽ 15 മുതൽ 25 ലിറ്റർ ഓക്സിജൻ വരെയാണ് വേണ്ടിവരുന്നത്. സൗജന്യമായി സർക്കാർ മേഖലയിലേക്ക് ഓക്സിജൻ എത്തിക്കാൻ കഴിയുന്ന പ്ലാന്‍റാണ് രണ്ടാഴ്ചയായി സ്തംഭിച്ചിരിക്കുന്നത്. ‌