ഓക്സിജൻ ലഭ്യതയിൽ ആശങ്ക
Friday, April 30, 2021 10:51 PM IST
പത്തനംതിട്ട: നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്സിജൻ ലഭ്യമാണെങ്കിലും തുടർദിവസങ്ങളിലുണ്ടായേക്കാവുന്ന ആവശ്യകതയിൽ ആശങ്ക. കരുതൽശേഖരം ദിനംപ്രതി കുറഞ്ഞുവരുന്നതാണ് പ്രധാന പ്രശ്നം. ആവശ്യത്തിനനുസൃതമായ ലഭ്യത ഉണ്ടാകുന്നുമില്ല.മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ വരവിലാണ് ജില്ലയുടെ പ്രതീക്ഷ. സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് ഒരിടത്തുപോലും ഓക്സിജൻ പ്ലാന്‍റുകൾ സജ്ജമായതുമില്ല.

പത്തനംതിട്ട ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികൾക്കും ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകൾ അടക്കമുള്ള ആശുപത്രികളിലേക്കും ആവശ്യമായ സിലിണ്ടറുകൾ ലഭ്യമാകേണ്ടതുണ്ട്. എല്ലായിടത്തും പ്രതിദിന ഉപയോഗം നേരത്തെ ഉണ്ടായിരുന്നതിലും പത്തിരട്ടിയിലേറെയായി. സി കാറ്റഗറിയിൽപെട്ട രോഗികളാണ് ഈ ആശുപത്രികളിലുള്ളത്.

ഇവർക്ക് ഓക്സിജൻ ഉറപ്പാക്കുകയും വേണം.രണ്ട് സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണത്തിലാണ് ഇതേവരെ ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കിവന്നത്. പത്തനംതിട്ടയിലെ ഒരു കോവിഡ് ആശുപത്രിക്കു പ്രതിദിനം 200 സിലിണ്ടറിന്‍റെ വരെ ആവശ്യം നിലവിലുണ്ട്. സ്വകാര്യ ഏജൻസികൾ കുന്നന്താനം, എറണാകുളം, തിരുവനന്തപുരം പ്ലാന്‍റുകളിൽ നിന്നാണ് ഇവ എത്തിച്ചുവരുന്നത്.