ജില്ലയിലെ ഏക വിതരണ കേന്ദ്രം കുന്നന്താനത്ത്
Friday, April 30, 2021 10:51 PM IST
പത്തനംതിട്ട ജില്ലയിൽ ഓക്സിജൻ സിലിണ്ടറുകൾ തയാറാക്കുന്ന ഏക പ്ലാന്‍റ് തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിലെ യൂണിറ്റാണ്. പത്തനംതിട്ട കൂടാതെ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് ഇവിടെനിന്ന് ഓക്സിജൻ സിലിണ്ടറുകൾ നൽകണം. കോവിഡ് തീവ്രവ്യാപന ഘട്ടത്തിൽ എല്ലായിടത്തും ഉപയോഗം വർധിച്ചു.

അതിനനുസൃതമായ ഉത്പാദനം കുനന്താനം ഓസോണ്‍ ഗ്യാസ് കന്പനിയിൽ നടക്കുന്നില്ല. ഇവിടേക്ക് ഓക്സിജൻ എത്തിക്കുന്നത് പാലക്കാട്ടുനിന്നാണ്. പ്രതിദിനം 200 ടണ്‍ ഉത്പാദനശേഷിയുള്ള പാലക്കാട് ഫാക്ടറിയിൽ നിന്നു ദ്രവരൂപത്തിലെത്തിക്കുന്ന ഓക്സിജൻ വാതകരൂപത്തിലാക്കി സിലിണ്ടറുകളിൽ നിറച്ചാണ് ആശുപത്രികളിലേക്കും മറ്റും എത്തിക്കുന്നത്.

ക്രയോജനിക് ടാങ്ക് സൗകര്യമുള്ള സ്വകാര്യ ആശുപത്രികൾക്ക് ദ്രവരൂപത്തിലുള്ള ഓക്സിജനും നിറച്ചു നൽകും. സ്വകാര്യ ഏജൻസികൾ മുഖേനയാണ് സർക്കാർ ആശുപത്രികളിലടക്കം ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത്. കുനന്താനത്തു സ്ഥാപിതമായിട്ടുള്ള പ്ലാന്‍റിന് 20000 ലിറ്റർ ശേഷിയുള്ളതാണ്. ആധുനിക ക്രയോജനിക് ടാങ്കും സംവിധാനങ്ങളും ഉണ്ട്.

കേരളത്തിലെ ഇതര എയർ സെപ്പറേഷൻ പ്ലാന്‍റുകളിൽ മണിക്കൂറിൽ പരമാവധി 15 സിലണ്ടറുകൾവരെ നിറയ്ക്കുന്പോൾ കുന്നന്താനം പ്ലാന്‍റിൽ ലിക്വിഡ് ഓക്സിജൻ സ്റ്റോറേജിൽ നിന്ന് 40 സിലിണ്ടർ വരെ നിറയ്ക്കാനാകും.