ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്
Friday, April 30, 2021 10:51 PM IST
പത്തനംതിട്ട: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആദ്യഘട്ടമെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായി പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മാർച്ച് 31വരെ 73 ലക്ഷം രൂപ പദ്ധതി വിഹിതത്തിൽ നിന്നു ചെലവഴിച്ചിരുന്നു. കോവിഡ്് ചികിത്സയുടെ അടിയന്തര ആവശ്യമെന്ന നിലയിൽ ഓക്സിജൻ ലഭ്യമാക്കുന്നതിലേക്ക് ജില്ലാ ആശുപത്രി വളപ്പിൽ ഒരു പ്ലാന്‍റ് സ്ഥാപിക്കാനുള്ള പദ്ധതി അംഗീകരിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ഇതിനായി നീക്കിവച്ചത്. കെട്ടിടം നിർമാണം ഉടൻ ആരംഭിക്കും. ഉപകരണങ്ങളും എത്രയുംവേഗം എത്തിച്ച് ഒരു മിനിറ്റിൽ 200 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്‍റാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ഭാവിയിൽ പ്ലാന്‍റിന്‍റെ ഉത്പാദനശേഷി കൂട്ടാനാകും. ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കും ഓക്സിജൻ ഇവിടെനിന്ന് എത്തിച്ചു നൽകാൻ കഴിയും.കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിക്ക് സ്വന്തമായി ആംബുലൻസ് വാങ്ങുന്നതിലേക്ക് 18 ലക്ഷം രൂപ നീക്കിവച്ചു.

108 ആംബുലൻസ് മാതൃകയിലാണ് വാഹനം ക്രമീകരിക്കുന്നത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും ആംബുലൻസ് പ്രവർത്തിക്കുക.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ സംഭാവനയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ആവശ്യം പരിഗണിച്ച് 30 വെന്‍റിലേറ്ററുകൾ വാങ്ങി നൽകും. 30 ലക്ഷം രൂപയുടെ പദ്ധതിയാണിത്.ജില്ലയിലെ കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സിനേഷൻ നൽകണമെന്ന നിർദേശമാണ് ജില്ലാ പഞ്ചായത്ത് ആരോഗ്യവകുപ്പിനു നൽകിയിട്ടുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്‍ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 18000 ലധികം കിടപ്പുരോഗികളാണ ്ജില്ലയിലുള്ളത്. ഇവർക്ക് കോവിഡ് വാക്സിനേഷനുവേണ്ടി ജില്ലാ പഞ്ചായത്തിന്‍റെ ചുമതലയിൽ മൂന്ന് മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കും. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘമാകും വീടുകളിലെത്തി വാക്സിനേഷൻ നൽകുന്നത്.കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് ജില്ലാ ആയുർവേദാശുപത്രിയുമായി ബന്ധപ്പെട്ട് പദ്ധതികൾ തയാറാക്കി വരികയാണെന്നും പ്രസിഡന്‍റ് പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുർവേദം, ഹോമിയോ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് രാജി പി. രാജപ്പൻ, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആർ. അജയകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.