ആദ്യ ഡോസ് വാക്സിനേഷൻ നിർത്തിവച്ചു
Friday, April 30, 2021 10:50 PM IST
പത്തനംതിട്ട: ജില്ലയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് ആദ്യ ഡോസ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കുന്നതിനായിരിക്കും മുൻഗണന.മുൻഗണനാ ക്രമത്തിൽ ആശാ വർക്കർമാർ വാർഡ്തലത്തിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കി അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിച്ച് സ്പോട്ടായി വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കും. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത ആരും വാക്സിൻ കേന്ദ്രത്തിൽ സ്വമേധയ എത്തേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍റെ ലഭ്യത അനുസരിച്ച് കൂടുതൽ സെന്‍ററുകളിലേക്കു വാക്സിനേഷൻ വ്യാപിപ്പിക്കും. ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് ഒരു ദിവസം വാക്സിൻ എടുക്കാൻ സൗകര്യമെരുക്കുന്നത്.ജില്ലയിൽ 16 കേന്ദ്രങ്ങളിലാണു കോവിഡ് വാക്സിനേഷൻ നടത്തുന്നത്. വാക്സിന്‍റെ ലഭ്യത വർധിക്കുന്നതിനനുസരിച്ച് ആദ്യ ഡോസ് വാക്സിനേഷൻ പുനരാരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.