കലുങ്ക് കെട്ടിയടച്ച് റോഡ് വികസനം; ഉപറോഡുകളിൽ വെള്ളക്കെട്ട് സ്ഥിരമാകുന്നു
Friday, April 30, 2021 10:50 PM IST
റാന്നി: പുനലൂർ മൂവാറ്റുപുഴ പാത വികസനത്തിന്‍റെ ഭാഗമായി മാമുക്ക് ഭാരത് പെട്രോൾ പന്പിനോടു ചേർന്നുള്ള തേക്കാട്ടിൽ പള്ളിപ്പടി റോഡ് പ്രധാന പാതയിലേക്ക് ചേരുന്നിടത്ത് നിലവിലുള്ള കലുങ്ക് ഇരുവശങ്ങളിലും റെഡിമെയ്ഡ് ഓടകൾ ഉപയോഗിച്ച് അടച്ച് റോഡ് പണിയുന്നത് പ്രതിഷേധത്തിനിടയാക്കി.റാന്നി ടൗണിൽ ഏറ്റവും കൂടുതൽ മഴവെള്ളം ഒഴുകി എത്തുന്നത് ഈ വഴിയിലൂടെയാണ്.

വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള കലുങ്ക് നിലവിലുണ്ട്. എന്നാൽ ഇപ്പോൾ ഈ കലുങ്ക് അടച്ച് ഓടയിലൂടെയുള്ള വെള്ളം വളയനാട് ഓഡിറ്റോറിയം പടിക്കൽ ഉള്ള കലുങ്കിലേക്ക് വിടാനാണ് നീക്കം.ഇന്ത്യൻ ഓയിൽ പന്പ് മുതലുള്ള വെള്ളം ഓടയിലൂടെ മാമുക്ക് ജംഗ്ഷൻ വഴി ഇവിടേക്ക് എത്തിക്കാനാണ് ചെരിവ് നൽകിയിരിക്കുന്നത്. മുക്കാൽ കിലോമീറ്ററോളം ദൂരത്തിൽ വെള്ളമൊഴുകുന്നതിനിടയിലുള്ള നിലവിലുള്ള ഈ കലുങ്ക് കെട്ടിയടച്ചത് അശാസ്ത്രീയമായാണ്.

ഇതിനിടെ ഉപ റോഡുകളിലെ വെള്ളം റോഡിലേക്ക് എത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുമില്ല. റോഡ് നിർമാണത്തിന്‍റെ ഭാഗമായി ഇവിടെ കലുങ്ക് നിർമിക്കുകയോ ഇപ്പോൾ ഉള്ളത് നിലനിർത്തുകയോ ചെയ്യണമെന്ന് നിർമാണ കന്പനിയോട് ആവശ്യപ്പെട്ടിരുന്നു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും നടപ്പാക്കാത്തതിൽ പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചു.

ശക്തമായ മഴയിൽ വെള്ളം ഒഴുകി എത്തിയാൽ പെട്രോൾപന്പിന് അകത്തേക്കും സമീപ വീടുകളുടെ മുറ്റത്തും വെള്ളം ഉയരുകയും കാൽനടപോലും സാധ്യമല്ലാതെയുമാകും, മുന്പ് വെള്ളക്കെട്ട് സ്ഥിരമായി ഉണ്ടായതിനെതുടർന്ന് രാജു ഏബ്രഹാം എംഎൽഎയുടെ ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് റോഡ് വീണ്ടും കോണ്‍ക്രീറ്റ് ചെയ്തു ഉയർത്തിയത്.