കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ വേണം: വിക്ടർ
Friday, April 30, 2021 10:50 PM IST
പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകൾക്ക് ജില്ലാ ഭരണകൂടം തയാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കോവിഡ് പ്രതിരോധത്തിലും വാക്സിൻ വിതരണത്തിലും ജില്ലയിൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന സമീപനം അപകടരമായ സാഹചര്യത്തിലേക്കു വഴിതെളിക്കും.

ലഭ്യമായ സൗകര്യങ്ങൾ പോലും ചികിത്സാരംഗത്തു പ്രയോജനപ്പെടുത്തുന്നില്ല. പണികൾ പൂർത്തീകരിച്ച കോന്നി മെഡിക്കൽ കോളജ് കോവിഡ് ചികിത്സയ്ക്കായി മാറ്റിയിടണം. ഓക്സിജൻ ലഭ്യത ഉൾപ്പെടെ ഉറപ്പാക്കി മെഡിക്കൽ കോളജ് സൈന്യത്തെ ഏല്പിക്കണമെന്നും വിക്ടർ ആവശ്യപ്പെട്ടു.പ്രവർത്തനം തുടങ്ങാത്ത സ്വകാര്യ മെഡിക്കൽ കോളജുകളും ആശുപത്രികളും ഏറ്റെടുത്ത് ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. ജില്ലയിലെ ആശുപത്രികൾ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുന്ന സാഹചര്യം ഉണ്ട്.

അണുനശീകരണ സംവിധാവനങ്ങൾ ഉപയോഗപ്പെടുത്തണം. ഓക്സിജൻ, വെന്‍റിലേറ്റർ സൗകര്യങ്ങൾ പരമാവധി ഉറപ്പാക്കേണ്ടത് അടിയന്തരാവശ്യമാണ്. ഇതിനായി ലഭ്യമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ തയാറാകണം.ജനങ്ങളിൽ നിന്നു പിഴ ഈടാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. അതിഥിത്തൊഴിലാളികളുടെയിടയിലടക്കം പരിശോധനകൾ കാര്യക്ഷമമാക്കുകയും പ്രതിരോധ മാർഗങ്ങൾ അവലംബിക്കുകയുമാണ് വേണ്ടത്. കോവിഡ് ജനങ്ങളിലുണ്ടാക്കിയിരിക്കുന്ന സാന്പത്തിക പ്രതിസന്ധി കണ്ടില്ലെന്നു നടിക്കാനാകില്ല. ജില്ലയിലെ സാഹചര്യം വിലയിരുത്താൻ സർവകക്ഷിയോഗം അടിയന്തരമായി വിളിക്കണമെന്നും വിക്ടർ ടി. തോമസ് ആവശ്യപ്പെട്ടു.