മൃഗാശുപത്രി പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശങ്ങൾ
Friday, April 30, 2021 10:48 PM IST
പത്തനംതിട്ട: ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മൂന്ന് മൃഗാശുപത്രികൾ താത്കാലികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ മൃഗാശുപത്രികളിൽ കർഷകർ ഒന്നിച്ചെത്തുന്നത് ഒഴിവാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി മാർഗനിർദേശങ്ങളായതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.ഒ.പി. രാജ് അറിയിച്ചു.

ഗൗരവതരമാർന്ന ആവശ്യങ്ങൾക്കു മാത്രമായി മൃഗാശുപത്രി സേവനങ്ങൾക്ക് നേരിട്ടെത്തുവാൻ കർഷകർ ശ്രദ്ധിക്കണം. സംശയങ്ങൾ, നിർദേശങ്ങൾ എന്നിവയ്ക്കായി അതാത് തദ്ദേശസ്ഥാപന പ്രദേശത്തെ മൃഗാശുപത്രിയുമായി ഫോണിൽ ബന്ധപ്പെടുകയും ബന്ധപ്പെട്ട ഫോണ്‍ നന്പരുകൾ സൂക്ഷിക്കുകയും ചെയ്യണം.

വാക്സിനേഷൻ തുടങ്ങിയ മാറ്റിവയ്ക്കാവുന്ന സേവനങ്ങൾ രോഗവ്യാപന തീവ്രത കുറയുന്നതനുസരിച്ച് മാത്രം നടത്തണം. ടോക്കണ്‍ വഴി മാത്രം ഡോക്ടറെ കാണുക. അടിയന്തര മൃഗചികിത്സയ്ക്കായി വെറ്ററിനറി ഡോക്ടർ കർഷകരുടെ വീടുകളിലെത്തുന്പോൾ കർഷകർ ഉൾപ്പെടെ എല്ലാവരും മാസ്ക് ധരിക്കണം. ജില്ലാതലത്തിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ കോൾസെന്‍റർ പ്രവർത്തിക്കുന്നു. ഫോണ്‍ : 0468 2270908, 0468 2270206. ഡെപ്യൂട്ടി ഡയറക്ടർ : 9447804160.