ആറന്മുളയിൽ കോവിഡ് പരിശോധനയ്ക്ക് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് വേണം
Friday, April 30, 2021 10:48 PM IST
ആറന്മുള: ഗ്രാമപഞ്ചായത്തിൽ രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിലും പരിശോധനകൾ കുറയുന്നുവെന്ന് ആക്ഷേപം.വല്ലന ഹെൽത്ത് സെന്‍ററിൽ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും യാത്രാസൗകര്യം കുറവായ പ്രദേശമായതിനാൽ പലരും പരിശോധന നടത്തുവാൻ എത്തുന്നില്ല.

വല്ലന ഹെൽത്ത് സെന്‍റർ കേന്ദ്രീകരിച്ച് ഒരു മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് മുന്പ് ഉണ്ടായിരുന്നു. വാഹനത്തിൽ ക്രമീകരിച്ച പരിശോധന സൗകര്യം പരമാവധി ആളുകളിലേക്ക് എത്താൻ സഹായിച്ചിരുന്നു. മൂന്നു മാസം മുന്പ് വാഹനം ഏനാദിമംഗലത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ വാഹനം കേടാണെന്ന മറുപടിയാണ് ജില്ല മെഡിക്കൽ ഓഫീസിൽ നിന്നുള്ളത്.
വല്ലനയിലേക്ക് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് അടിയന്തരമായി എത്തിക്കണമെന്ന് ഡിഎംഒയ്ക്ക് നൽകിയ കത്തിൽ ജനശാക്തീകരണ ഗവേഷണ കേന്ദ്രം ജില്ല സെക്രട്ടറി എൻ. കെ. ബാലൻ ആവശ്യപ്പെട്ടു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ടി. ടോജി യും ഇതേ ആവശ്യമുന്നയിച്ച് ജില്ലാ മെഡിക്കൽ ആഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്.