ഫലപ്രഖ്യാപനത്തിനു കാതോർത്ത് അഞ്ച് മണ്ഡലങ്ങൾ
Friday, April 30, 2021 10:48 PM IST
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ പൂർണസജ്ജം. നാളെ പുലർച്ചെ അഞ്ചിന് തന്നെ വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കൗണ്ടിംഗ് സെന്‍ററിൽ എത്തും.

അതാത് നിയോജക മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നിരീക്ഷകരുടെ നേതൃത്വത്തിൽ റാൻഡമൈസേഷൻ നടത്തും. ഏഴോടെ റാൻഡമൈസേഷൻ പൂർത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും.

ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും

രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ ടേബിളുകളിൽ എത്തിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റൽ ബാലറ്റുകൾ തുറക്കുക. 500 എണ്ണത്തിന്‍റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക. അതിനു ശേഷം വരണാധികാരി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം തുറക്കും. ഇവിടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകും. ഇവിടെ നിന്നും കണ്‍ട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമുമാണ് വോട്ടെണ്ണൽ ടേബിളിൽ എത്തിക്കുക. ഇത് സീൽ ചെയ്തതു തന്നെയാണെന്ന് കൗണ്ടിംഗ് ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ ഉറപ്പു വരുത്തും.

ആദ്യം കണ്‍ട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയതു തന്നെയാണെന്ന് ഉറപ്പുവരുത്തും. അതിനു ശേഷമായിരിക്കും ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പരിശോധിക്കുക. ഇത് ഫോമിന്‍റെ രണ്ടാം പാർട്ടിൽ എഴുതിച്ചേർക്കും.

സൂപ്പർവൈസർമാരായിരിക്കും ഫോമിൽ എഴുതിച്ചേർക്കുക. മൈക്രോ ഒബ്സർവർമാരുടെയും കൗണ്ടിംഗ് ഏജന്‍റിന്‍റെയും സാന്നിധ്യം ഇവിടെയുണ്ടാകും. ഫോമിൽ കൗണ്ടിംഗ് ഏജന്‍റുമാർ സാക്ഷിയായി ഒപ്പ് ചേർക്കും.

ഇതിന്‍റെ കോപ്പി വരണാധികാരിയുടെ അടുത്തേക്ക് കൈമാറും. ഒരു റൗണ്ട് പൂർത്തിയാകുന്പോൾ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കണ്‍ട്രോൾ യൂണിറ്റും പരിശോധിച്ചു കഴിയുന്പോഴാണ് ഒരു റൗണ്ട് പൂർത്തിയാകുന്നത്.

മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുന്പോൾ റാൻഡമൈസ് ചെയ്തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. വിവിപാറ്റുകൾ എണ്ണാൻ പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും പൂർത്തിയായി കഴിയുന്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.

പൊതു ജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. ജില്ലയിലെ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മീഡിയ സെന്‍ററുകൾ പ്രവർത്തിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കേന്ദ്രത്തിന് 100 മീറ്റർ ദൂരത്ത് വാഹനങ്ങൾ തടയും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ഉണ്ടാകും.