അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഒഴിവാക്കാൻറോഡിൽ പന്തലിട്ട് റെയിൽവേ
Friday, April 30, 2021 10:48 PM IST
തിരുവല്ല: അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേയുടെ പുതിയ പരീക്ഷണം. ഇരുവള്ളിപ്ര, കുറ്റൂർ, തൈമറവുംകര എന്നിവിടങ്ങളിലാണ് റെയിൽവേയുടെ പന്തൽ ഉയർന്നത്.മഴവെള്ളം അടിപ്പാതയിലേക്ക് കയറാതിരിക്കാൻ ഇരുവശത്തും മേൽക്കൂര തീർത്താണ് റെയിൽവേയുടെ പരീക്ഷണം.

2016ൽ റെയിൽവേ ഇരട്ടപ്പാത നിർമാണം പൂർത്തിയായതിനു പിന്നാലെ നിർമിച്ച അടിപ്പാതയിൽ മഴയോടനുബന്ധിച്ചു രൂപപ്പെടുന്ന വെള്ളക്കെട്ട് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതൊഴിവാക്കാൻ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ റോഡിൽ പന്തലിട്ടു കൊണ്ടുള്ള പരീക്ഷണം. നേരിട്ട് വെള്ളം അടിപ്പാതയിലേക്ക് എത്തുന്നതു തടയാൻ റെയിൽപാതയുടെ ഇരുവശത്തുമായി ഇരുന്പു ഗർഡറുകൾ സ്ഥാപിച്ച് അലൂമിനിയം ഷീറ്റുകൾ കൊണ്ടാണ് മേൽക്കൂര തീർത്തിരിക്കുന്നത്. ഇഷ്ടിക കൊണ്ടു കെട്ടിത്തിരിച്ച് വെള്ളം വാർന്നു പോകുന്നതിന് മറ്റൊരു മാർഗവും ക്രമീകരിച്ചിട്ടുണ്ട്. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം അടിപ്പാതയിലേക്ക് കയറാതിരിക്കാൻ റോഡിനു കുറുകെ ഡ്രെയിനേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. റെയിൽവേയുടെ പുതിയ പരീക്ഷണം വിജയമാണോയെന്നറിയാൻ അടുത്ത മഴക്കാലം വരെ കാത്തിരിക്കണം. വേനൽമഴയിൽ കാര്യമായ വെള്ളമൊഴുക്ക് ഉണ്ടായില്ല.