കാർഷിക മേഖലയ്ക്ക് ആശ്വാസം പകരണം
Friday, April 30, 2021 10:48 PM IST
പത്തനംതിട്ട: കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കാർഷിക മേഖലയെ തീർത്തും അവഗണിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിക്ടർ ടി.തോമസ് ചൂണ്ടിക്കാട്ടി. വേനൽമഴയേ തുടർന്ന് കൊയ്ത്തും സംഭരണവും പ്രതിസന്ധിയിലായ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് യാതൊരുസഹായവും ചെയ്തിട്ടില്ല.

കൊയ്ത്ത് ഇപ്പോഴും പൂർത്തിയായിട്ടില്ല. സ്ഥിരമായി നഷ്ടത്തിലാകുന്ന നെൽകർഷകരുടെ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണം. കാർഷിക വായ്പകളുടെ പേരിൽ ജപ്തി നടപടികളിലാണ് കർഷകർ.മലയോര മേഖലയിൽ കാട്ടുമൃഗശല്യം കാരണം കൃഷി മുന്നോട്ടു കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. ജനവാസ മേഖലകളിൽ അടക്കം വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.കർഷകസംരക്ഷണ പ്രവർത്തനങ്ങൾ പലപ്പോഴും പ്രഖ്യാപനം മാത്രമാകുന്നു. മഴക്കാലം മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.