‌നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് കോയിപ്രത്ത് വഴിയോരക്കച്ചവടം ‌
Friday, April 30, 2021 10:45 PM IST
പുല്ലാട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്‍റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയ പ്രദേശങ്ങളിൽ വഴിയോര കച്ചവടകേന്ദ്രങ്ങൾ തകൃതി.കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം വഴിവാണിഭ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ വിമുഖത കാട്ടുന്നതായി പരാതി. നിരോധനാജ്ഞ നിലവിലുള്ള കോയിപ്രം പഞ്ചായത്തിലെ പുല്ലാടും പരിസര ഭാഗങ്ങളിലുമാണ് വഴിവാണിഭക്കാർ നിരത്ത് കൈയടക്കിയിരിക്കുന്നത്.

തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ സമീപമാണ് വ്യാപാരം.ലൈസൻസുള്ള വ്യാപാര സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കുമ്പോഴാണ് യാതൊരുവിധ സുരക്ഷാ മാർഗങ്ങളും ഇല്ലാതെ മറ്റ് പ്രദേശങ്ങളിൽ നിന്നെത്തുന്ന വ്യാപാര സംഘങ്ങൾ ഇവിടങ്ങളിൽ അനധിക്യത വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നത്.ശരിയായ വിധത്തിൽ മാസ്ക് ധരിക്കുകയോ സാനിറ്റൈസർ വാഹനത്തിൽ സ്ഥാപിക്കുകയോ ചെയ്യാതെയാണ് ഇവർ റോഡരികിൽ കച്ചവടം നടത്തുന്നത്.

വിദേശ മലയാളികൾ അടങ്ങുന്ന കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കുമ്പനാട്ടും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന പ്രായാധിക്യമുള്ളവരും മറ്റും മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ ബുദ്ധിമുട്ടുന്നതായും പരാതി ഉയരുന്നു.

മൊബൈൽ റീചാർജ് സ്ഥാപനങ്ങൾ തുറക്കാത്തതാണ് കാരണം. അവശ്യസാധനങ്ങളുടെ പട്ടികയിൽ ഇത്തരം വാണിജ്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. നെറ്റ് വർക്ക് തകരാറുകൾ പലയിടത്തും വാക്സിനേഷൻ ബുക്കിംഗിന് തടസമാകുന്നതു പോലെ മൊബൈൽ റീചാർജിനെയും പ്രതികൂലമായി ബാധിക്കുന്നു.‌‌