കാലികള്‍ക്ക് ബ്രൂസല്ലോസിസ് രോഗം: പ്രതിരോധ കുത്തിവയ്പ് തുടങ്ങി
Thursday, September 26, 2024 6:00 AM IST
കൊല്ലം: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കന്നുകാലികള്‍ക്കുള്ള കുത്തിവയ്പ് ക്യാമ്പുകള്‍ ആരംഭിച്ചു. അഞ്ചുദിവസം നീളുന്ന കുത്തിവയ്പിലൂടെ പൂര്‍ണ രോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

നാലു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള പശു, എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക. ഒരിക്കല്‍ കുത്തിവയ്പിനു വിധേയമായാല്‍ ജീവിതകാലം മുഴുവന്‍ ബ്രൂസല്ല രോഗത്തില്‍ നിന്ന് പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബ്രൂസല്ല രോഗനിയന്ത്രണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്.

ജില്ലയിലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ 165 സ്‌ക്വാഡുകള്‍ കുത്തിവയ്പ് ക്യാന്പിനായി രൂപീകരിച്ചിട്ടുണ്ട്. പിപിഇ കിറ്റുകള്‍ ധരിച്ചാണ് സ്‌ക്വാഡുകള്‍ കുത്തിവയ്പിനായി ഇറങ്ങുക. ക്ഷീര സംഘങ്ങള്‍, സന്നദ്ധ സംഘടനകളുടെ ഓഫീസുകള്‍ , കര്‍ഷക സംഘടന ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത്.


കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാക്‌സിന്‍ ബോക്‌സുകള്‍ കൈമാറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍. അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, വകുപ്പിലെ അസി. പ്രോജക്ട് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.