പന്മന കാന്പസിൽ പഠനം ഉറപ്പാക്കണം: എന്‍.കെ. പ്രേമചന്ദ്രൻ
Thursday, September 26, 2024 6:00 AM IST
കൊല്ലം: പന്മന കാമ്പസില്‍ 2024 ജൂലൈയില്‍ ബിഎ വേദാന്തം, മലയാളം വിഷയങ്ങളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് തീരുന്നതുവരെ അതേ കാമ്പസില്‍ പഠിക്കാനുള്ള അവസരം നല്‍കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടു.

രണ്ട് മാസമായി പന്മന കാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് മറ്റു സെന്‍ററുകളിലേക്ക് മാറണമെന്ന് യൂണിവേഴ്സിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. മറ്റു കോളജുകളില്‍ അഡ്മിഷന്‍ കിട്ടിയിട്ടും പ്രവേശനം നേടാതെ പന്മന കാമ്പസില്‍ പ്രവേശിച്ചത് വീടിന് സമീപത്തെ സ്ഥാപനമായതിനാലാണ്.


ദൂരെ പോയി പഠിക്കാന്‍ നിവൃത്തിയില്ലാത്ത വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്നതാണ് നിലവിലെ തീരുമാനം. കാമ്പസില്‍ അഡ്മിഷന്‍ നല്‍കി രണ്ട് മാസത്തിനുശേഷം ദൂരെ സ്ഥലങ്ങളിൽ പോയി പഠിക്കണമെന്ന സര്‍വകലാശാലയുടെ നിര്‍ദേശം യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.