കുണ്ടറയിലെ കശുവണ്ടി ഫാക്ടറികളിൽ പ്രേമചന്ദ്രൻ എംപിക്ക് സ്വീകരണം നൽകി
Wednesday, September 25, 2024 6:43 AM IST
കൊല്ലം: ഇപിഎഫ് മിനിമം പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിക്കാനുള്ള ഹൈ എംപവേഡ് കമ്മിറ്റിയുടെ ശുപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികളില്‍ നല്‍കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി.

ഇപിഎഫ് പെന്‍ഷന്‍ സ്കീം സമഗ്രമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിച്ച ഹൈ എംപവേഡ് കമ്മിറ്റി പ്രതിമാസ മിനിമം പെന്‍ഷന്‍ ആയിരത്തില്‍ നിന്ന് രണ്ടായിരമായി വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

തൊഴില്‍ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയ്ക്കായി അയച്ചെങ്കിലും നാളിതുവരെയായി പെന്‍ഷന്‍ വര്‍ധിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. 2000 രൂപ എന്നുള്ളത് വളരെ കുറവാണെങ്കില്‍ പോലും അതുപോലും നടപ്പാക്കുവാന്‍ കാലതാമസമുണ്ടാക്കുന്നത് മനുഷ്യത്വരഹിതമാണ്. കശുവണ്ടി തൊഴിലാളികളുടെ ഇഎസ്ഐ സൂപ്പര്‍ സ്പെഷാലിറ്റി ആനുകൂല്യം ലഭിക്കണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ 78 ദിവസത്തെ ഹാജര്‍ വേണമെന്നുള്ള വ്യവസ്ഥ അപ്രായോഗികമാണ്.

പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാതെ ഫാക്ടറി അടച്ചിട്ടതിനുശേഷം ചികിത്സാ ആനുകൂല്യത്തിന് 78 ദിവസത്തെ ഹാജര്‍ എന്നുള്ളത് വെട്ടിക്കുറയ്ക്കണം. ആശ്രാമം ഇഎസ്ഐ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ ഇഎസ്ഐ നേരിട്ട് നടപ്പാക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.


കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാത്തത് അപലപനീയമാണ്. തൊഴിലാളികളുടെ തൊഴില്‍ ദിനം വര്‍ധിപ്പിക്കുന്നതിനോ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനോ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഫാക്ടറികള്‍ പോലും തയാറാകാത്തത് സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ്. കശുവണ്ടി മേഖലയിലെ തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

രാവിലെ എട്ടിന് മോദീന്‍മുക്ക് സെന്‍റ് മേരീസ് കാഷ്യു ഫാക്ടറിയില്‍ നിന്നാരംഭിച്ച സ്വീകരണ പരിപാടി പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

എംപി യോടൊപ്പം യുഡിഎഫ് ചെയര്‍മാന്‍ കുരീപ്പള്ളി സലിം, കണ്‍വീനര്‍ ജി. വേണുഗോപാല്‍, റ്റി.സി. വിജയന്‍, പെരിനാട് മുരളി, രാജു ഡി. പണിക്കര്‍, എ.എല്‍. നിസാമുദീന്‍, ഫിറോസ് ഷാ സമദ്, മഹേശ്വരന്‍പിള്ള, റ്റി.സി. അനില്‍, ഗോപന്‍ പെരുമ്പുഴ, വിനോദ് ജി. പിള്ള, സേതുനാഥ്, വിനോദ് കോണില്‍, പേരയം വിനോദ്, ഗോപിനാഥപിള്ള എന്നിവര്‍ ഉണ്ടായിരുന്നു.